മങ്കട: മങ്കടയിൽ റോഡ് തകർച്ച കാരണം ഗതാഗതക്കുരുക്ക് രൂക്ഷം. മങ്കട മേലെ ജംഗ്ഷനിൽ നിന്ന് കൂട്ടിൽ റോഡും മലപ്പുറം റോഡും തിരിയുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. മലപ്പുറം റോഡിലേക്ക് തിരിയുന്ന ഭാഗം പൈപ്പ് ലൈൻ പൊട്ടുന്നതിനെത്തുടർന്ന് എത്ര അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും തകരുന്ന അവസ്ഥയാണുള്ളത്.കഴിഞ്ഞ വേനലിൽ റോഡ് തകർന്ന ഭാഗത്ത് പൈപ്പ് ലൈൻ ശരിയാക്കി കോണ്‍ക്രീറ്റിട്ട് മൂടിയെങ്കിലും ഒരു മാസത്തിനകം വീണ്ടും തകർന്നു.

ഈ ഭാഗത്തിപ്പോൾ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതിനാൽ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടകരമായി മാറിയിരിക്കുകയാണ്. മങ്കട ടൗണിൽ മേലെ അങ്ങാടിയിൽ മഞ്ചേരി ഭാഗത്തേക്കും പെരിന്തൽമണ്ണ ഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ വർഷങ്ങൾക്കു മുന്പ് പോലീസ് ഇടപെട്ട് മാറ്റിയെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ ബസുകൾ ജംഗ്ഷനിലാണ് നിർത്തുന്നത്.

ഇത് ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. വ്യാപാരികളെയും ഇത് സാരമായി ബാധിക്കുന്നു. മഞ്ചേരി - പെരിന്തൽമണ്ണ റൂട്ടിൽ ആംബുലൻസുകൾ അടക്കം മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കിൽപ്പെടുന്നതിനാൽ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. അനധികൃത വാഹന പാർക്കിംഗും ട്രാഫിക് നിയമലംഘനങ്ങളും പരിശോധിക്കാൻ മങ്കടയിൽ സ്ഥിരം സംവിധാനമില്ല.

ഗതാഗതക്കുരുക്ക് രൂക്ഷമാകുന്പോൾ ബസിലെ ജീവനക്കാരോ വഴിയാത്രക്കാരോ വ്യാപാരികളോ ഇടപെട്ടാണ് പലപ്പോഴും ട്രാഫിക് നിയന്ത്രിക്കുന്നത്. മങ്കട ടൗണിൽ കുറ്റമറ്റ ട്രാഫിക് സംവിധാനം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.