മലപ്പുറം: മലപ്പുറത്തിന്‍റെ ചിരകാല സ്വപ്നമായ നഗരമധ്യത്തിലെ കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നാടിന് സമർപ്പിച്ചു. മലപ്പുറം ടെർമിനലിന്‍റെ രണ്ടാംഘട്ട നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പി. ഉബൈദുള്ള എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 2.15 കോടി ചെലവിലാണ് ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്. ബാക്കി പ്രവൃത്തിക്കായി സർക്കാർ അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ചടങ്ങിൽ പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരുന്നു.

കെഎസ്ആർടിസി ആധുനിക വത്കരണത്തിന്‍റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. 50 ലധികം പരിഷ്കാരങ്ങൾ കെഎസ്ആർടിസിയിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടെർമിനലുകളാണ് എല്ലായിടത്തും നടപ്പാക്കുന്നത്. സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്തു. വീട്ടിലിരുന്ന് ബസ് സമയ വിവരങ്ങൾ അറിയാനും ബസ് ബുക്ക് ചെയ്യാനും സാധിക്കുന്ന ആപ് പുറത്തിറക്കി.

പുതിയ ട്രാവൽ കാർഡുകൾക്ക് ജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. സ്പെയർ പാർട്സുകൾ വാങ്ങുന്നത് പൂർണമായും സോഫ്റ്റ്‌വെയർ വഴിയാക്കി. ഇത് അഴിമതി ഇല്ലാതാക്കാൻ സഹായിച്ചു. കൂടുതൽ അന്തർ സംസ്ഥാന റൂട്ടുകൾ തുടങ്ങും. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തന നഷ്ടം കുറയ്ക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നാലു നിലകളിലായി 37,445 ചതുരശ്ര അടി വിസ്തീർണമാണ് മലപ്പുറത്തെ ടെർമിനിലിനുള്ളത്. ഗ്രൗണ്ട് ഫ്ളോറിൽ യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് ബസ് കയറിയിറങ്ങാൻ പറ്റുന്ന മേൽക്കൂരയോട് കൂടിയുള്ള ബസ് ബേയും ഇന്‍റർലോക്ക് പതിച്ച യാർഡും ഇതോടൊപ്പം നിർമിച്ചു. അധിക വരുമാനം ലക്ഷ്യമാക്കി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള 14 കടമുറികളും ഇതിന്‍റെ കൂടെയുണ്ട്.

ഇതിൽ 13 റൂമുകളും ലേലം ചെയ്തു. പാസഞ്ചർ ലോഞ്ച്, എസി വെയിറ്റിംഗ് ഹാൾ, പൂന്തോട്ടം, പബ്ലിക് അഡ്രസിംഗ് സിസ്റ്റം എന്നീ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ്, കെഎസ്ആർടിസിസി എംഡി പി.എസ്. പ്രമോജ് ശങ്കർ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് അബ്ദുറഹിമാൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.സി. അബ്ദുറഹിമാൻ (പുൽപ്പറ്റ), എം.ടി.അലി (പൂക്കോട്ടൂർ), റാബിയ ചോലക്കൽ (കോഡൂർ), സുനീറ പൊറ്റമ്മൽ (മൊറയൂർ),

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സലീന, റൈഹാനത്ത് കുറുമാടൻ, നഗരസഭ കൗണ്‍സിലർമാരായ ഒ. സഹദേവൻ, പി.എസ്.എ. ഷബീർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോണ്‍, പ്രോജക്ട് സിവിൽ വർക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, പി.ഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ കെ. മുഹമ്മദ് ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.