കോഴിക്കോട്: ദേശീയപാതയിലെയും സര്‍വീസ് റോഡുകളിലെയും വെള്ളക്കെട്ടുകളും കുഴികളും ഒഴിവാക്കാനും അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി.

പൊതുമരാമത്ത് വിനോദ സഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശപ്രകാരം അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ദേശീയപാത അഥോറിറ്റിക്കും കരാര്‍ കമ്പനികള്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്.

രണ്ടു ദിവസത്തിനകം അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താനാണ് നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും കുഴികള്‍ അടയ്ക്കാനും നിര്‍ദ്ദേശം നല്‍കി. പ്രശ്‌നങ്ങളുള്ള പ്രദേശങ്ങള്‍ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് കരാറുകാരെ കൊണ്ട് നടപടികള്‍ എടുപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയപാതയിലും സര്‍വീസ് റോഡിലും വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ടെന്ന് അധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടി.

സര്‍വീസ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതും ഡ്രെയിനേജ് സംവിധാനം പൂര്‍ത്തിയാവാത്തതും വലിയ വെള്ളക്കെട്ടുകള്‍ക്ക് കാരണമാവുന്നുണ്ട്.

പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ വലിയ ഗതാഗതക്കുരുക്ക് ഇതുമൂലം ഉണ്ടാകുന്നതായും അവര്‍ പറഞ്ഞു. ശാശ്വത പരിഹാരത്തിനായി മഴ കുറയുന്നതുവരെ കാത്തുനില്‍ക്കാതെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്താനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.

അടുത്ത ദിവസം തന്നെ വീണ്ടും യോഗം ചേര്‍ന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തും. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.