കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ ലഹരിവിരുദ്ധ ജനകീയ പ്രതിരോധം "2 മില്യണ്‍ പ്ലഡ്ജ്'സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പ്രതിരോധം 2 മില്യണ്‍ പ്ലഡ്ജില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകി.

ജില്ലയിലെ 20 ലക്ഷം പേര്‍ ഒരുമിച്ച് ഒരേസമയം 42000 കേന്ദ്രങ്ങളില്‍ പ്രതിജ്ഞയെടുത്ത് ലഹരിക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ത്തു. പ്രതിജ്ഞ ചടങ്ങുകളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രതിജ്ഞ കേന്ദ്രങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ പ്രത്യേകം വിലയിരുത്തി അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകും. വിദ്യാർഥികളിൽ ലഹരി ഉപയോഗം വ്യാപകമായ സമയത്ത് അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു.

തുഷാരഗിരിയിൽ വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ സഹായത്തോടെ രണ്ടു മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ നടത്തി. വ്യക്തിയുടെ ആരോഗ്യവും കുടുംബങ്ങളുടെ സന്തോഷവും കെടുത്തുന്ന ലഹരിക്ക് അടിമ പെടുന്നവരെ ജീവിത ലഹരിയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) സീനിയർ ചേമ്പർ വെസ്റ്റ് ലീജിയൻ കോടഞ്ചേരിയും വനസംരക്ഷണ സമിതിയുമായി ചേർന്നാണ് പരിപാടി നടത്തിയത്.

ചടങ്ങിൽ ഡിജിപിസി മാനേജർ ഷെല്ലി കുന്നേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ ചേമ്പർ ഇന്‍റർനാഷണൽ വെസ്റ്റ്‌ ലീജിയൻ പ്രസിഡന്‍റ് ജോയ് മോളത്ത് ലഹരിക്കെതിരേ ക്ലാസുകൾ എടുത്തു.

തിരുവമ്പാടി: പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ "ജീവിതമാകട്ടെ ലഹരി'എന്ന സന്ദേശമുയർത്തി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്തിന്‍റെ ലഹരിവിരുദ്ധ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായുള്ള "ടു മില്യൺ പ്ലഡ്ജ്'എന്ന പദ്ധതിയുടെ ഭാഗമായി മുഴുവൻ വിദ്യാർഥികളും അധ്യാപകരും ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു.

പ്രിൻസിപ്പൽ സുനിൽ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് വിൽസൺ ടി. മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാർഥി പ്രതിനിധി ധന്വി ദിനേശ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർഥി പ്രതിനിധി കീർത്തന മനോജ് പ്രസംഗിച്ചു.

മരഞ്ചാട്ടി: ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ച് മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ വിവിധ പരിപാടികൾ നടത്തി. സ്കൂൾ പ്രധാനാധ്യാപിക സീന റോസിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് താമരശേരി സിവിൽ എക്‌സൈസ് ഓഫീസർ മനോജ് പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയിൽ എല്ലാ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ഷിബിൽ ജോസ്, ജെസ്‌വിൻ ജോബി, നിഹാര സുരേഷ് എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ഗാനം, ഡിസിഎൽ കിക്കൗട്ട് തീം സോംഗ്, ബോധവത്കരണ റാലി, ലഹരി വിരുദ്ധ കവിത, ഞാനും എന്‍റെ ലഹരിയും എന്ന പേരിൽ ലഹരിമര നിർമാണം, സുംബ ഡാൻസ്, പ്ലക്കാർഡ് നിർമാണ മത്സരം തുടങ്ങിയവ നടന്നു.

കൂരാച്ചുണ്ട്: ലഹരി വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി കായണ്ണ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കാറ്റുള്ളമല നിർമ്മല യുപി സ്കൂളും പഞ്ചായത്ത് ആറാം വാർഡും സംയുക്തമായി ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതു ജനങ്ങൾക്ക് സന്ദേശവും നൽകി. വാർഡ് മെമ്പർ പി.കെ ഷിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്ഐമാരായ കെ. ബാബു, ഐ.ബി രാജേഷ്, കാറ്റുള്ളമല സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് പെണ്ണാപറമ്പിൽ, ഇ.ജെ. ഷാജു എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി. സുധി പ്രതിജ്ഞാ വാചകം കൊടുത്തു. ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഒ.കെ. അമ്മദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തംഗങ്ങളായ റസീന യൂസഫ്, വിജയൻ കിഴക്കയിൽമീത്തൽ, ആൻസമ്മ ജോസഫ്, അരുൺ ജോസ്, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, അസിസ്റ്റന്‍റ് സെക്രട്ടറി മനിൽ കുമാർ, കൂരാച്ചുണ്ട് സബ് ഇൻസ്പെക്ടർ എസ്.ആർ. സൂരജ്, ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ, ജോസ് വെളിയത്ത് എന്നിവർ പങ്കെടുത്തു.

പെരുവണ്ണാമൂഴി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം പെരുവണ്ണാമുഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആചരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജ്യോത്സന അഗസ്റ്റിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത്‌ ഇൻസ്പെക്ടർ സീനാ ബായ് നേതൃത്വം നൽകി.

കോടഞ്ചേരി: കണ്ണോത്ത് സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികൾ സമൂഹത്തില്‍ വ്യാപിക്കുന്ന ലഹരിക്കെതിരേ ശക്തമായ സന്ദേശമുയര്‍ത്തി. ബോധവത്കരണ സന്ദേശവുമായി കുട്ടികള്‍ കടകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങി ലഹരിക്കെതിരായ പ്രതിരോധത്തിന്‍റെ മുഴക്കമുയർത്തി.

പൊതുജനങ്ങളിൽ ലഹരിയുടെ ഭീകരതയെ കുറിച്ച് ബോധവത്കരണം നടത്തി. “ലഹരി ഒരു ദുരന്തം ആകുന്നതിനു മുൻപേ നമുക്ക് അതിനെ തോൽപ്പിക്കാം” എന്ന സന്ദേശവുമായാണ് വിദ്യാര്‍ഥികൾ അങ്ങാടിയിലേക്കും പൊതു ഇടങ്ങളിലേക്കും ഇറങ്ങിയത്. സ്കൂൾ പ്രധാനാധ്യാപകന്‍ റോഷിൻ മാത്യുവും മറ്റ് അധ്യാപകരും ലഹരി വിരുദ്ധ പരിപാടികൾക്ക് നേതൃത്വം നൽകി.