അഞ്ചല്‍ : വയോധികയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ തീയിട്ടും അടിച്ചു പൊട്ടിച്ചും നശിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി. അഞ്ചല്‍ ഇടയം പൊന്നമ്മ പുത്തന്‍ വീട്ടില്‍ ബണ്ടിചോര്‍ എന്നറിയപ്പെടുന്ന സുജിത്താണ് പിടിയിലായത്.

കഴിഞ്ഞ മാസം 13നായിരുന്നു സംഭവം. ഇടയത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ സുജിത്ത് അവിടെയുണ്ടായിരുന്ന വയോധികയെ ക്രൂരമായി മര്‍ദിച്ചു.

വയോധികയുടെ ബഹളം കേട്ടു ഓടിയെത്തിയ ചെറുമകനെ കണ്ടു സുജിത്ത് പോവുകയും പിന്നീട് രാത്രിയോടെ വീണ്ടും എത്തി കതക് പൊളിച്ച് അകത്ത് കടന്ന് വയോധികയുടെ റേഷൻ കാർഡ് ആധാർ ഉൾപ്പെടെയുള്ള രേഖകളും വസ്ത്രങ്ങളും വീടിനുമുന്നിലിട്ടു തീയിടുകയായിരുന്നു. വീട്ടിലെ ജനാലകളും അടിച്ചു നശിപ്പിച്ചു. ഇതോടെ വയോധിക അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി.

പരാതി നല്‍കിയെന്ന് മനസിലാക്കിയതോടെ ഒളിവില്‍ പോയ സുജിത്തിനെ കഴിഞ്ഞ ദിവസം അഞ്ചല്‍ എസ്ഐ പ്രജീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിയിലായ സുജിത്ത് വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.