എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 11 പേര് പിടിയിൽ
1569361
Sunday, June 22, 2025 6:04 AM IST
കൊട്ടിയം: രാസലഹരിയുമായി യുവതി അടക്കം 11 പേരെ കൊട്ടിയത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 8.76 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലയില്‍ വീണ്ടും വന്‍ ലഹരിവേട്ടയാണ് നടന്നിരിക്കുന്നത്. അഞ്ചാലൂംമൂട്, കൊട്ടിയം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പരിധികളിലാണ് പ്രതികള്‍ പോലീസി െ ന്റ വലയിലായത്.
കൊട്ടിയം പൊലിസ് സ്റ്റേഷന് പരിധിയിൽ 2.3 ഗ്രാം എം ഡി എം എയുമായി യുവതിയടക്കം ഏഴു പേരാണ് പിടിയിലായത്. വര്‍ക്കല സ്വദേശികളായ പുതിയ വീട്ടില്‍ താരിഖ് (20), മുള്ളില്‍ വീട്ടില്‍ തസ് ലിം (23), മന്ത്രി വിളകം വീട്ടില്‍ മാഹീന് (28), ഉമയനല്ലൂര്‍ ഷിബിന മന്‍സിലില്‍ ഷാനു (27), ചാത്തന്നൂര്‍ അനിഴം വീട്ടില്‍ സൂരജ്(27), പാരിപ്പള്ളി ആശാരി വിളയില്‍ ഗോകുല്‍ (32), തിരുവനന്തപുരം പാലോട് മയിലാടും പുത്തന്‍ വീട്ടില്‍ അന്‍സിയ(35) എന്നിവരെയാണ് കൊട്ടിയം പൊലിസ് അറസ്റ്റ് ചെയ്തത്.
സബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നള െ ന്റ നേതൃത്വത്തില്‍ കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ എംഡിഎംഎയുമായി പിടിയിലായത്.
പുലര്‍ച്ചെ കൊട്ടിയത്ത് ഒഴിഞ്ഞ സ്ഥലത്ത് രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.കാറിൽ ഇരുന്നായിരുന്നു ഇവരുടെ കച്ചവടം.
പ്രതികളില്‍ ചിലര്‍ മുമ്പും ലഹരി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. നിലവില്‍ പ്രതികള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കൊട്ടിയം പൊലിസ്.
പുന്നക്കുളം ഷംനാ മന്‍സിലില്‍ ഷംനാസ് (34), കടത്തൂര്‍ എന്‍.എന്‍ ക്വാര്‍ട്ടേസില്‍ നിയാസ്(39) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലിസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 4.14 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവി െ ന്റ നേതൃത്വത്തില്‍ ഷംനാസി െന്റ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിയാസ് വില്പനക്കായി എത്തിച്ച എംഡിഎംഎയാണ് കണ്ടെത്തുന്നത്.അഞ്ചാലുംമൂട് പോലീസി െ ന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 2.32 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരാണ് പിടിയിലായത്.
നീരാവില്‍ കരിക്കല്‍ വീട്ടില്‍ അതുല്‍ (25), പനയം പാലഴി വീട്ടില്‍ ഗിരീഷ്(47) എന്നിവരെയാണ് അഞ്ചാലൂമൂട് സബ് ഇന്‍സ്പെക്ടര്‍ ഗിരീഷി െ ന്റ നേതൃത്വത്തിലുള്ള സംഘം എസ്ബിഐ ബാങ്കിന് സമീപത്ത് നിന്ന് പിടികൂടിയത്. ഡാന്‍സാഫ് എസ്ഐ മാരായ അനീഷ്, കണ്ണന്, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
തുടര്‍ന്നും ലഹരി വില്പന സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.