കൊല്ലം: പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയുള്ള പുന:ക്രമീകരണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടർ എന്‍. ദേവിദാസ്.

വില്ലേജ് പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച് ഫീല്‍ഡ്തല പരിശോധന നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പോളിങ് സ്റ്റേഷന്‍ പുനക്രമീകരണത്തി െ ന്‍റ രൂപരേഖ തയാറാക്കുന്നതിന് വില്ലേജ്തലത്തില്‍ നടക്കുന്ന ബി എല്‍ ഒ - ബി എല്‍ എ യോഗങ്ങളില്‍ ബൂത്ത് ലെവല്‍ ഏജന്‍റ ുമാര്‍ പങ്കെടുക്കുന്നുണ്ടെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉറപ്പാക്കണം.

ഒരു ലൊക്കേഷനില്‍ നിന്നുള്ള വോട്ടര്‍മാരെ ഒരു പോളിംഗ് സ്റ്റേഷനില്‍ തന്നെ ക്രമീകരിക്കുന്നതിനും ഒരു കുടുംബത്തിലെ എല്ലാ വോട്ടര്‍മാരും ഒരേ പോളിംഗ് സ്റ്റേഷനില്‍ ഉള്‍പ്പെടുന്നുവെന്നും ബി എല്‍ എ ഉറപ്പു വരുത്തണമെന്നും കളക്‌ടർ നിർദേശിച്ചു.

ഒരേ പ്രദേശത്തുള്ള ഒന്നില്‍ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ 1100-ല്‍ അധികമുള്ള വോട്ടര്‍മാരെ അതേ ലൊക്കേഷനിലെ എണ്ണംകുറവുള്ള ബൂത്തുകളിലേക്ക് മാറ്റിക്രമീകരിക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണ്. അല്ലെങ്കില്‍ നിലവിലെ ലൊക്കേഷനില്‍ പുതിയ പോളിംഗ് സ്റ്റേഷന്‍ സജ്ജമാക്കും.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഡല്‍ഹി ഐ ഐ ഐ ഡി ഇ എം-ല്‍ പരിശീലനം ലഭിച്ച ബിഎല്‍ഒ മാര്‍ക്കും 27ന് കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല നടത്തും. ജൂലൈ നാലു മുതല്‍ 17 വരെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബി എല്‍ ഒ മാര്‍ക്കുള്ള ദേശീയ പരിശീലന പരിപാടിയും സംഘടിപ്പിക്കും.

സബ് കള ക്‌ടര്‍ നിഷാന്ത് സിഹാര, ഡപ്യൂട്ടി കളക്‌ടര്‍മാര്‍, വി.കെ. അനിരുദ്ധന്‍ (സിപിഎം), വിനിത വിന്‍സെന്‍റ്(സിപിഐ), ചന്ദ്രഭാനു (ആര്‍എസ്പി), പി.എസ്. ശാലു (ബിജെപി), വിപിന്‍ കണികോണത്ത് (ബിഎസ്പി), ലിയ എയ്ഞ്ചല്‍ (ആം ആദ്മി), ഈച്ചംവീട്ടീല്‍ നയാസ് മുഹമ്മദ്( കെസി-ജെ) തുടങ്ങിയവര്‍ പങ്കെടുത്തു.