കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കുന്നു. ഇതിന്‍റെ ഭാഗമായി 28 മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക കോടതിയിൽ കേസിന്‍റെ വിചാരണ നടക്കും. വിചാരണയ്ക്കായി കൊല്ലം മൂന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ആന്‍റണിയെ ഹെെക്കോടതി താത്കാലികമായി നിർദേശിച്ചു.

കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 30-ാം പ്രതി അടൂർ ഏറത്ത് രാജ് ഭവനിൽ അനുരാജിന്‍റെ (അനു) ജാമ്യക്കാർക്ക് പിഴത്തുക കെട്ടിവക്കുന്നത് സംബന്ധിച്ച് ഉത്തരവായതിന്‍റെ അടിസ്ഥാനത്തിൽ ഒന്നാം ജാമ്യക്കാരി പെരുങ്കുഴി മല്ലപ്പാലം കൈലാസിൽ അജിത തുക അടച്ചു. രണ്ടാം ജാമ്യക്കാരനായ കരുനാഗപ്പള്ളി മണപ്പള്ളി ഗോകുൽ ഭവനിൽ ഗോപിനാഥൻ തുക അടയ്ക്കുന്നതിന് നിർവാഹമില്ലെന്ന് കാണിച്ച് അപേക്ഷ സമർപ്പിച്ചു. കേസ് പിഴ തുക അടയ്ക്കുന്നതിലേക്ക് 28 ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രതികളെല്ലാം ഈ ദിവസം ഹാജരാകാനും കോടതി നിർദേശം നൽകി. അതേ സമയം കേസിന്‍റെ വിചാരണയ്ക്ക് സ്ഥിരം ജഡ്ജിയെ ഹൈക്കോടതി ഉടൻ നിയമിക്കുമെന്നും സൂചനയുണ്ട്.

പ്രോസിക്യൂഷനു വേണ്ടി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി .ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.