കൊട്ടിയം: മൂന്നര കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ. കൊട്ടിയം കൊട്ടുംപുറം വാഴവിള വീട്ടിൽ അഭിനവ് (24) കൊട്ടിയം കൊട്ടുംപുറം തടത്തിൽ വീട്ടിൽ ചിന്തു (24) എന്നിവരെയാണ് കൊട്ടിയം പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.

കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നുമാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. കഞ്ചാവും, അത് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, 40,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൊട്ടിയത്ത് ഒരു യുവതി ഉൾപ്പെടെ ഏഴുപേരെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇവരുടെ കൂട്ടാളികളെ നിരീക്ഷിച്ച് വരികയായിരുന്നു.

ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കൾ കൂടി പിടിയിലായിരിക്കുന്നത്. ഇനിയും ഇതിലെ കണ്ണികളെ കിട്ടാനുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കൊട്ടിയം സബ് ഇൻസ്പെക്ടർ നിതിൻ നളൻ പറഞ്ഞു.