കുണ്ടറ : ഹോം അപ്ലൈൻസ് കടയിൽ മോഷണശ്രമം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ. ഓക്സിജന്‍റെ പത്തനാപുരം ഷോറൂമിൽ ആണ് സംഭവം . കഴിഞ്ഞദിവസം പുലർച്ചേ രണ്ടിനും നാലിനുമിടയിലാണ് സ്ഥാപനത്തിന്‍റെ പിറകുവശത്തുള്ള ഷട്ടർ പൊളിച്ചുള്ള മോഷണശ്രമം നടന്നത്.

ഷട്ടർ പൊളിച്ചെങ്കിലും മറ്റു സുരക്ഷാ സംവിധാനം ഉണ്ടായിരുന്നതിനാൽ മോഷ്‌ടാവിന് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളെ വ്യക്തമായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നടുക്കുന്നു ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ ജോലിക്കാരനായ ആലപ്പുഴ വിരിപ്പാല അരുൺ നിവാസിൽ അരുൺ(27) ആണ് മോഷ്‌ടാവ് എന്ന് വ്യക്തമായി. തുടർന്ന് പോലീസ് സർവീസ് സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇൻസ്പെക്്‌ടർ ബിജുവിന്‍റെ നേതൃത്വത്തിലാ എസ്ഐ ശരലാൽ, ഗ്രേഡ് എസ് ഐ ദിലീപ് ഖാൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇത്തരം കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതിനാൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് പത്തനാപുരം എസ് ഐ ശരലാല്‍ അറിയിച്ചു.