പത്തനംതിട്ട: മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി. ശനിയാഴ്ച രാത്രിയും ഇന്നലെ പകലുമായി പെയ്ത കനത്ത മഴയില്‍ നദികളിലും ജലനിരപ്പുയര്‍ന്നു. മൂഴിയാര്‍ സംഭരണിയില്‍ ജലനിരപ്പുയര്‍ന്നതിനേ തുടര്‍ന്ന് ഷട്ടറുകളും തുറന്നു.

അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ പ്രളയമുന്നറിയിപ്പും നല്‍കി. മണിമലയാറ്റിലും വെള്ളം ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. കിഴക്കന്‍ മേഖലയിലെ കോസ് വേ കളില്‍ വീണ്ടും വെള്ളം കയറി. പമ്പാനദിയില്‍ അയിരൂരില്‍ ഇന്നലെ രാവിലെ 7.4 മീറ്ററും മാരാമണ്ണില്‍ 6.15 മീറ്ററും ആറന്മുളയില്‍ 5.5 മീറ്ററുമാണ് ജലനിരപ്പ്.

അച്ചന്‍കോവിലാറ്റിലെ തുമ്പമണ്‍ ഭാഗത്ത് 8.28 മീറ്ററില്‍ ജലനിരപ്പെത്തി. മണിമലയാറ്റില്‍ വള്ളംകുളത്ത് 4.1 മീറ്ററും കല്ലൂപ്പാറയില്‍ 4.61 മീറ്ററും ജലനിരപ്പുണ്ട്. പത്തനംതിട്ടയില്‍ 37.4, കോന്നി എസ്‌റ്റേറ്റില്‍ 44.7, തുമ്പമണ്‍ 50.2 പമ്പ 84, കക്കി 83, മൂഴിയാര്‍ 38.4 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് ഇന്നലെ രാവിലെ വരെ മഴ ലഭിച്ചത്.

വടശേരിക്കര 53, പെരുന്തേനരുവി 58.4 അയിരൂര്‍ 52.8 കല്ലൂപ്പാറ 58.4 തിരുവല്ല 65.6 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ 24 മണിക്കൂറിലെ മഴയുടെ അളവ്.
എന്നാല്‍ ഇന്നലെ പകല്‍ മഴ പലയിടത്തും അതിശക്തമായിരുന്നു. കുറഞ്ഞ സമയത്തിനുള്ള അധിക മഴ ലഭിച്ച സാഹചര്യമാണ് നിലവിലുള്ളത്.

പമ്പാ സ്‌നാനത്തിന് നിയന്ത്രണം

ശബരിമല: മഴ ശക്തമാകുകയും പമ്പാനദിയില്‍ ഒഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ശബരിമല തീര്‍ഥാടകരുടെ പമ്പാ സ്‌നാനത്തിന് ഇന്നലെ രാവിലെ മുതല്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. മിഥുനമാസ പൂജയ്ക്കായി നട തുറന്നിരിക്കുന്നതില്‍ അയ്യപ്പഭക്തരുടെ തിരക്ക് പമ്പയിലുണ്ട്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനേ തുടര്‍ന്ന് ഭക്തര്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിനും നദിയില്‍ ഇറങ്ങുന്നതിനും ജില്ലാ കളക്ടര്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്തി.

പമ്പ ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും താത്കാലിക നിയന്ത്രണമുണ്ട്. പമ്പാ - സന്നിധാനം പാതയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മലകയറുമ്പോള്‍ ഭക്തര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.