അടൂർ: ഏനാത്ത് വീണ്ടും തോട് ഇടിഞ്ഞുണ്ടായ മടവീഴ്ചയിൽ കൃഷിനാശം.കല്ലുപാലം ഏലായ്ക്കു സമീപം പലയിടത്തായാണ് തോടിന്‍റെ വശം ഇടിഞ്ഞത്. തോടിന്‍റെ ഊപ്പുവിളപടി മുതൽ കളമല വരെയുള്ള ഭാഗത്താണ് പലയിടത്തും തീരം ഇടിയുന്നുണ്ട്.

ഊപ്പുവിളപടി പ്ലാംതുണ്ടിൽ ബേബിയുടെ പുരയിടത്തിന്‍റെ വശത്തെ കെട്ട് കഴിഞ്ഞദിവസം തോട്ടിലേക്ക് ഇടിഞ്ഞു വീണിരുന്നു. ഇദ്ദേഹം സ്വന്തം ചെലവിൽ നിർമിച്ച സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ഇതേ ഭാഗത്തു തന്നെ പഞ്ചായത്ത് നിർമിച്ച ഭാഗങ്ങളും പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്.

തോടിന്റെ വശത്തെ കെട്ടുകൾക്ക് ഉയരമില്ലെന്നതാണ് മറ്റൊരു പ്രശ്നം. മഴക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വേഗത്തിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. നെല്ല്, വെറ്റില, പച്ചക്കറി കൃഷികൾക്കാണ് ഏറെയും നാശമുണ്ടാകുന്നത്. കഴിഞ്ഞവർഷം ഇതേ തോടിന്‍റെ കളമല ഭാഗത്ത് വെള്ളം കയറി കൊയ്തുവെച്ച നെൽ കറ്റകൾ ഒഴുകിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്.