പത്തനംതിട്ട: ഓമല്ലൂർ അഞ്ജലി ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി ചേപ്പാട് കാഞ്ഞാർ സ്വേശി വിഷ്ണു (33), ഓമല്ലൂർ ആറ്റരികം പടിഞ്ഞാറേ കടുംപള്ളിൽ ശശിക്കുട്ടൻ (64) എന്നിവരാണ് പിടിയിലായത്.

വിഷ്ണു മോഷ്ടിച്ചു കടത്തിയ സ്കൂട്ടർ ശശിക്കുട്ടന് കൈമാറുകയായിരുന്നു. മോഷണ മുതലാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇയാൾ വിഷ്ണുവിൽ നിന്നും സ്കൂട്ടർ വാങ്ങിയതെന്ന് അന്വേഷണത്തിൽ വെളിവായി.

13 ന് വൈകുന്നേരം 6. 30 നാണ് ഓമല്ലൂർ പുത്തൻപീടിക പാറപ്പാട്ട് തെക്കേമുറിയിൽ ലിജോയുടെ സ്കൂട്ടർ വിഷ്ണു മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. 16 ന് പത്തനംതിട്ട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

സ്ഥലത്തെ സിസിടിവി കാമറകൾ പരിശോധിക്കുകയും വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന്, മോഷ്ടിച്ചയാളെന്നു കണ്ടെത്തി വിഷ്ണുവിനെ വീടിന് സമീപത്തുനിന്നും ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ശശിക്കുട്ടനെയും അറസ്റ്റു ചെയ്തു.

പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ കെ. സുനുമോന്‍റെ മേൽനോട്ടത്തിൽ എസ്ഐ പി. പി. ദീപക്കിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.