കോട്ടയം: ക്രൈസ്തവമതത്തോടുള്ള ചിലരുടെ അസഹിഷ്ണുതയെയാണ് വിശുദ്ധ ബൈബിളിനെ അവഹേളിച്ചതിലൂടെ വ്യക്തമാകുന്നതെന്നു കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി. സമുന്നതരായ ഒരു മുസ്ലിം പണ്ഡിതരോ നേതാക്കന്മാരോ ഈ വിഷയത്തെ അപലപിച്ചതായി കണ്ടില്ല. എല്ലാ കാലത്തും മുസ്ലിംലീഗ് ഇത്തരം വിഷയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. പക്ഷേ, ഇപ്പോൾ ലീഗിന്റെ മൗനവും ഭീതി ഉളവാക്കുന്നതാണ്. കേസെടുത്തതുകൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. നേതാക്കളും സാംസ്കാരിക നായകരും അപലപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുൽക്കൂട് നശിപ്പിച്ച വ്യക്തിതന്നെ വിശുദ്ധ ബൈബിളിനെയും അപമാനിച്ചത് ബോധപൂർവമാണെന്നു കരുതേണ്ടിയിരിക്കുന്നു.
അതിരൂപത വൈസ് പ്രസിഡന്റ് ഷെയിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ സമിതി ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, ഭാരവാഹികളായ ലിസി ജോസ്, സി.ടി. തോമസ്, ജോർജുകുട്ടി മുക്കത്ത്, ജോയ് പാറപ്പുറം, ടോമിച്ചൻ മേത്തശേരി, ജേക്കബ് നിക്കോളാസ്, മിനി ജയിംസ്, ഷിജി ജോൺസൺ, ബിനു ഡൊമിനിക്, ജോസ് ജോൺ വെങ്ങാന്തറ, റോണി വലിയപറമ്പിൽ, ജോസ് ജെയിംസ്, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ടോണി കോയിത്തറ, ചാണ്ടി ഫിലിപ്പ്, ആനീസ് ജോർജ് എന്നിവർ പ്രസംഗിച്ചു.