മെംബർക്കെതിരേ ജാമ്യമില്ലാ കേസ്; എരുമേലിയിൽ അവിശ്വാസ വിവാദം
Friday, March 24, 2023 10:31 PM IST
എരുമേലി: പഞ്ചായത്ത്‌ അംഗത്തിനെതിരേ വനിതാ അസിസ്റ്റന്‍റ് എൻജിനിയർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. നീതി കിട്ടിയില്ലെങ്കിൽ ജോലി രാജിവയ്ക്കുമെന്ന് അസിസ്റ്റന്‍റ് എൻജിനിയർ. ഇന്നലെ എൻജിനിയർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജീവനക്കാർ പഞ്ചായത്ത്‌ ഓഫീസിൽ പ്രതിഷേധം നടത്തി.
എന്നാൽ, കേസ് രാഷ്‌ട്രീയ പ്രേരിതമെന്നും 28നു നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടിംഗിൽ തന്നെ പങ്കെടുപ്പിക്കാതിരിക്കാനുള്ള സിപിഎമ്മിന്‍റെ നീക്കമാണ് കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെന്നും പഞ്ചായത്തംഗം. അസിസ്റ്റന്‍റ് എൻജിനിയർ ജോലി ചെയ്യാതെ കൃത്യവിലോപം കാട്ടുന്നതിന് കഴിഞ്ഞയിടെ പഞ്ചായത്ത്‌ കമ്മിറ്റിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ നിർദേശപ്രകാരം മെമ്മോ നോട്ടീസ് നൽകാൻ തീരുമാനിച്ചതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എരുമേലി പഞ്ചായത്തിലാണ് അവിശ്വാസപ്രമേയത്തിന് മുമ്പേ നാടകീയമായ സംഭവവികാസങ്ങൾ.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ അസിസ്റ്റന്‍റ് എൻജിനിയർ‌ നവമിയുടെ ഓഫീസിൽ നടന്ന സംഭവങ്ങളിലാണ് പ്രതിപക്ഷ അംഗമായ കോൺഗ്രസിലെ നാസർ പനച്ചിക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വനിതയായ അസിസ്റ്റന്‍റ് എൻജിനിയറോട് കയർത്ത് ക്ഷുഭിതനായ അംഗം ഓഫീസിന്‍റെ കതകടച്ച് പൂട്ടി പുറത്തുപോയെന്നും ഭീതിയിൽ നവമി അവശയായി വീണെന്നുമാണ് പരാതി. എസ്ഐ ശാന്തി ബാബുവിന്‍റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. കതക് പാതി അടയ്ക്കുകയാണ് ചെയ്തതെന്നും പൂട്ടിയിട്ടില്ലെന്നും അൽപ്പസമയത്തിനകം മറ്റൊരു അംഗം കതക് തുറന്നെന്നും തന്‍റെ വാർഡിലെ മരാമത്ത് പ്രവൃത്തികൾ ടെൻഡർ ചെയ്യാതെ വൈകിപ്പിക്കുന്നത് സംബന്ധിച്ചാണ് അസിസ്റ്റന്‍റ് എൻജിനിയറുമായി വാക്കേറ്റമുണ്ടായതെന്നും സ്ഥലത്തെത്തിയ പോലീസിനോട് അംഗം പറഞ്ഞു. എന്നാൽ 15 മിനിറ്റോളം പൂട്ടിയിട്ടെന്നാണ് അസിസ്റ്റന്‍റ് എൻജിനിയർ പറഞ്ഞതെന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റ് സിപിഎമ്മിലെ തങ്കമ്മ ജോർജുകുട്ടി പോലീസിനോട് പറഞ്ഞു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അസിസ്റ്റന്‍റ് എൻജിനിയറുടെ മൊഴി എഴുതിയെടുത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇന്നലെ എഫ്ഐആർ നൽകുകയായിരുന്നു.
342, 353 വകുപ്പുകളാണ് അംഗത്തിനെതിരേ ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിയിൽ തടസമുണ്ടാക്കിയെന്നുള്ളതാണ് പോലീസ് സ്റ്റേഷനിൽ ജാമ്യമില്ലാത്ത കുറ്റമായ 353. കോടതിയെ സമീപിച്ച് ജാമ്യം തേടുമെന്ന് മെംബർ നാസർ പനച്ചി പറഞ്ഞു. നാസറിന് പിന്തുണയുമായി പ്രതിപക്ഷത്തെ കോൺഗ്രസ്‌ അംഗങ്ങളും സ്വതന്ത്ര അംഗവും രംഗത്തുണ്ട്.
വനിതാ ഉദ്യോഗസ്ഥയെ പൂട്ടിയിടുകയും അപമാര്യാദയായി പെരുമാറുകയും ചെയ്ത അംഗത്തെ അറസ്റ്റ് ചെയ്യണമെന്ന് എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. ഭരണസ്വാധീനം ഉപയോഗിച്ച് പോലീസിനെക്കൊണ്ട് കള്ളക്കേസ് എടുക്കുന്ന സിപിഎം നീക്കം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.