കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ഇന്നു പ്രഖ്യാപിക്കും. അതിദാരിദ്ര്യനിര്‍മാര്‍ജനം സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ പദ്ധതിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ജില്ലയില്‍ സര്‍വേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവര്‍, ഇതര സംസ്ഥാനങ്ങളില്‍/ ജില്ലകളില്‍ കുടിയേറിയവര്‍ എന്നിവരെ ഒഴിവാക്കിയ ശേഷം 903 കുടുംബങ്ങളാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ തയാറാക്കിയ മൈക്രോപ്ലാന്‍ പ്രകാരം ഭക്ഷണം, മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍, ആരോഗ്യ സഹായ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കി. ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യല്‍, ആഹാരം പാകം ചെയ്യാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ക്ക് പാകം ചെയ്ത് ഭക്ഷണം നല്‍കല്‍ തുടങ്ങിയവ ലഭ്യമാക്കി തുടര്‍ന്നുവരുന്നുണ്ട്. ഇത്തരത്തില്‍ 605 കുടുംബങ്ങള്‍ക്കാണു സേവനം നല്‍കുന്നത്.

മരുന്നുകള്‍ ആവശ്യമുള്ള 693 കുടുംബങ്ങള്‍ക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ആവശ്യമായിരുന്ന 206 കുടുംബങ്ങള്‍ക്കും സേവനം നല്‍കിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ സാമഗ്രികള്‍ ആവശ്യമായിരുന്ന ആറു കുടുംബങ്ങള്‍ക്കും ലഭ്യമാക്കി.

വരുമാനമാര്‍ഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി ആറു കുടുംബങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ വഴി നാലു കുടുംബങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി അഞ്ചു കുടുംബങ്ങള്‍ക്കും വരുമാന മാര്‍ഗങ്ങള്‍ ലഭ്യമാക്കി.

രാവിലെ 11ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തും. മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മോന്‍സ് ജോസഫ്, സി.കെ. ആശ, ജോബ് മൈക്കിള്‍, മാണി സി. കാപ്പന്‍, ചാണ്ടി ഉമ്മന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലതാ പ്രേംസാഗര്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് അജയന്‍ കെ. മേനാന്‍, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് മുകേഷ് കെ. മണി, അഡീഷണല്‍ ഡയറക്ടര്‍ പി.സി. ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും.