റോഡിൽ വൻഗർത്തം; ഗതാഗതം തടസപ്പെടുന്നു
Tuesday, May 28, 2024 6:27 AM IST
കുഞ്ചിത്തണ്ണി: ഇരുപതേക്കർ - കുഞ്ചിത്തണ്ണി (പള്ളി വഴി) റോഡ് തകർന്ന് ഗതാഗതം പ്രതിസന്ധിയിലായി. ജൻ ജീവൻ പദ്ധതിക്കായി റോഡു വശങ്ങളിൽ കാനകൾ നിർമിച്ചതാണ് ഗതാഗതം പ്രതിസന്ധിയിലാകാൻ കാരണം.

റോഡ് വശത്തെ കോണ്‍ക്രീറ്റ് പൊളിച്ച് കുഴിയെടുത്തതോടെ മഴയിൽ വെള്ളം കുത്തി ഒഴുകി റോഡ് തകരുകയാണ്. പൈപ്പു സ്ഥാപിച്ച സ്ഥലങ്ങൾ കോണ്‍ക്രീറ്റ് ചെയ്ത് പൂർവ സ്ഥിതിയിലാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. ഹോളി ഫാമിലി സ്കൂളിലേക്കും പള്ളിയിലേക്കും വാഹനങ്ങൾക്കു കടന്നുപോകാൻ സാധിക്കാത്ത് സ്ഥിതിയാണ്.


ഇരുപതേക്കർ ഭാഗത്ത് ഉടുന്പൻചോല-രണ്ടാംമൈൽ മലയോര ഹൈവേയുടെ വശങ്ങൾ കോണ്‍ക്രീറ്റി ചെയ്യാത്തതിനാൽ സ്കൂൾ ബസുകൾക്ക് സ്കൂളിലേക്കു പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യവുമാണ്. വിദ്യാർഥികളെ റോഡിൽ ഇറക്കിവിടേണ്ട ഗതികേടാണുള്ളത്. അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. സ്കൂൾ തുറക്കുന്നതിനു മുന്പ് പ്രശ്ന പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.