രാജാക്കാട്: കനത്ത മഴയെത്തുടർന്ന് സേനാപതി - രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആവണക്കുംചാൽ പാലം - കുളക്കോഴിച്ചാൽ റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിലായി. സേനാപതി പഞ്ചായത്ത് മൂന്നാം വാർഡിലുൾപ്പെടുന്ന അൻപതോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണ് വാഹനയാത്ര സാധ്യമല്ലാത്തവിധം അപകടാവസ്ഥയിലായത്.

2018-ലെ പ്രളയത്തിലും ഈ റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു. നാട്ടുകാർ മണ്ണിട്ടു നികത്തിയാണ് അന്ന് ഇതു വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. നിരവധി സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡ് ബ്ലോക്കായതോടെ നാട്ടുകാർ ദുരിതത്തിലായി.

സമീപത്തെ ഇഞ്ചപ്ലാക്കൽ സിബി, കൊച്ചുവീട്ടിൽ ബിജു എന്നിവരുടെ വീടുകളും അപകടാവസ്ഥയിലായി.

പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും തത്കാലം അറ്റകുറ്റപ്പണി നടത്താനുള്ള ഫണ്ട് ഇല്ലെന്നാണ് അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു.