ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന്‍റെ ടെറസിൽ നൂറുകണക്കിന് ലിറ്റർ മലിനജലം കെട്ടിക്കിടക്കുന്നു. ഇവിടെ പായലും ചെടികളും വളർന്ന് കൊതുക് വളരുകയാണ്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നവർക്ക് സാംക്രമിക രോഗങ്ങൾ ബാധിക്കുന്ന സ്ഥിതിയാണ്. ടെറസിലെ ഓവുചാലുകൾ തുറന്നുവിടാത്തതും വൃത്തിയാക്കാത്തതുമാണ് ഇത്രയധികം വെള്ളം കെട്ടിനിൽക്കാൻ കാരണം.

ദീർഘനാൾ വെള്ളം കെട്ടിക്കിടന്നാൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകാനുമിടയുണ്ട്. കാലവർഷം ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനിയുൾപ്പെടെയുള്ള കൊതുക് പരത്തുന്ന രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മലിനജലം കെട്ടിനിൽക്കുന്നത്. അടിയന്തരമായി ആശുപത്രിയുടെ ടെറസ് വൃത്തിയാക്കി കെട്ടിനിൽക്കുന്ന ജലം നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.