തൊടുപുഴ: പുറപ്പുഴയിലെ പാലത്തിനാൽ വീട്ടിലേക്ക് ഇന്നലെ രാവിലെതന്നെ കേരള കോണ്‍ഗ്രസ് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. തങ്ങളുടെ പ്രിയനേതാവിന്‍റെ 84-ാം ജന്മദിനത്തിൽ, ശക്തമായി പെയ്ത മഴയെ അവഗണിച്ചാണ് തൊടുപുഴ നിവാസികളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ വലിയൊരു ജനാവലി ആശംസ നേരാനെത്തിയത്.

ആഘോഷങ്ങളില്ലെന്ന് പി.ജെ. ജോസഫ് അറിയിച്ചിരുന്നെങ്കിലും തൊടുപുഴയുടെ സ്വന്തം ജോസഫ് സാറിന് പിറന്നാൾ ദിനത്തിൽ ആശംസ നേരാനെത്തിയവരെക്കൊണ്ട് രാവിലെതന്നെ വീട് നിറഞ്ഞു. പിറന്നാൾ ദിനത്തിൽ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.

രാവിലെ പുറപ്പുഴ പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തശേഷം എട്ടോടെ സൗമ്യമായ ചിരിയുമായി പി.ജെ. ജോസഫ് പ്രവർത്തകർക്കരികിലെത്തി. മകൻ അപു ജോണ്‍ ജോസഫും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കളെല്ലാംതന്നെ രാവിലെ ആശംസ അറിയിക്കാനെത്തി. നേതാക്കളായ പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ബൊക്കെ സമ്മാനിച്ചു. തുടർന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പി.ജെ. ജോസഫ് കേക്ക് മുറിച്ചു.

കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പുറപ്പുഴയിലെ വീട്ടിലെത്തി ആശംസ നേർന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനായി സർവേശ്വരനോട് പ്രാർഥിക്കുന്നുവെന്നു പറഞ്ഞ് പിറന്നാൾ സമ്മാനമായി ജപമാല അണിയിച്ചു.

ഡീൻ കുര്യാക്കോസ് എംപി, മുനിസിപ്പൽ ചെയർമാൻ കെ. ദീപക്, ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു, മർച്ചന്‍റ്സ് അസോ. പ്രസിഡന്‍റ് ടി.സി. രാജു തരണിയിൽ, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം. പുതുശേരി, ഡി.കെ. ജോണ്‍, ഏബ്രഹാം കലമണ്ണിൽ, കുഞ്ഞുകോശി പോൾ, സേവി കുരിശുവീട്ടിൽ, ഷീല സ്റ്റീഫൻ, എം. മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ, കെ.വി. കണ്ണൻ, ജോണ്‍സ് ജോർജ്, ജെയ്സണ്‍ ജോസഫ്, ബ്ലെയ്സ് ജി. വാഴയിൽ എന്നിവർ ആശംസ അറിയിച്ചു. മാത്യു കുഴൽനാടൻ, റോയ് കെ. പൗലോസ് എന്നിവർ ഫോണിലൂടെ ആശംസ അറിയിച്ചു.

ലളിതമായ ചടങ്ങുകൾക്കുശേഷം മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ നടന്ന ഫാ. മാത്യു പൂനാട്ടിന്‍റെ നവതിയാഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് തൃശൂരിൽ ബന്ധുവിന്‍റെ വിവാഹച്ചടങ്ങിലും പങ്കെടുത്തു. വൈകുന്നേരം ലയണ്‍സ് ക്ലബ്ബിന്‍റെ പരിപാടിയിലും പങ്കെടുത്താണു പി.ജെ. ജോസ ഫ് വീട്ടിൽ മടങ്ങിയെത്തിയത്.

പൂർണചന്ദ്രരൂപം നൽകി ആദരിച്ചു

തൊടുപുഴ: ശതാഭിഷേക നിറവിൽ ജന്മദിനമാഘോഷിച്ച കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയ്ക്ക് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പ്രതീകാത്മക പൂർണചന്ദ്രരൂപം സമ്മാനിച്ചു. പൂർണചന്ദ്രരൂപത്തോടൊപ്പം അദ്ദേഹത്തിന്‍റെ ചിത്രം പതിച്ച മെമന്‍റോയും നൽകിയാണ് അദ്ദേഹം പ്രിയ നേതാവിനെ ആദരിച്ചത്.

മർച്ചന്‍റ്സ് അസോ.

തൊടുപുഴ: പി.ജെ. ജോസഫിന്‍റെ 84 -ാം ജന്മദിനത്തോടനുബന്ധിച്ച് തൊടുപുഴ മർച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡന്‍റ് രാജു തരണിയിലാണ് പൊന്നാട അണിയിച്ചത്. ഭാരവാഹികളായ ടി.എൻ. പ്രസന്നകുമാർ, സി.കെ. നവാസ്, അനിൽ പീടികപ്പറന്പിൽ, ജോസ് കളരിക്കൽ, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, നാസർ സൈര, എം.എച്ച്. ഷിയാസ്, ലിജോണ്‍സ് സെബാസ്റ്റ്യൻ, ജഗൻ ജോർജ് എന്നിവർ പങ്കെടുത്തു.