ഇടുക്കി: ടൂറിസം വകുപ്പിനു കീഴിലുള്ള മൂന്നാർ, ദേവികുളം എന്നിവിടങ്ങളിലെ സർക്കാർ അതിഥിമന്ദിരങ്ങൾ നവീകരിക്കുന്നതിന് 1,12,75,000 രൂപ അനുവദിച്ചു. മൂന്നാറിൽ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്.

ലോകത്തിലെതന്നെ മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളായ മൂന്നാറിലും ദേവികുളത്തും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ആധുനിക സൗകര്യങ്ങളിൽ താമസിച്ച് ഒഴിവുകാലം ആസ്വദിക്കാൻ ഈ നവീകരണ പ്രവൃത്തികളിലൂടെ സാധിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡാണ് മൂന്നാറിലെയും ദേവികുളത്തെയും നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയത്. മൂന്നാറിൽ നിലവിലുള്ള കെട്ടിടത്തിന്‍റെ നവീകരണം, ഗാർഡ് റൂം, വൈദ്യുതീകരണം, സൂചകങ്ങൾ എന്നിവയാണ് പ്രധാന പ്രവൃത്തികൾ. ദേവികുളത്ത് കെട്ടിടനിർമാണം, ഭൂഗർഭ ജലസംഭരണി, പൊതു ശൗചാലയങ്ങൾ, വൈദ്യുത അറ്റകുറ്റപ്പണികൾ എന്നിവയാണ് നടത്തുന്നത്.