പീരുമേട്: കാട്ടാനക്കൂട്ടം ഒരേക്കർ സ്ഥലത്തെ ഏലക്കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രി പീരുമേട് തോട്ടാപ്പുരയ്ക്കു സമീപമെത്തിയ രണ്ടു കാട്ടാനകളാണ് നാശംവിതച്ചത്.

ചങ്ങനാശേരി അതിരൂപതയുടെ ലവീഞ്ഞ് മൗണ്ട് വില്ലയുടെ കീഴിലുള്ള സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൊച്ചിനാട്ട് വർഗീസ് ഏബ്രഹാമാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. വർഗീസിന്‍റെ ഭാര്യ ലാസി കാട്ടാനയുടെ മുൻപിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാട്ടാനകൾ പക്കത്ത് മോഹന്‍റെ പുരയിടത്തിലിറങ്ങി ഇവിടെയും വിളകൾ നശിപ്പിച്ചു. തറമറ്റത്തിൽ അഡ്വ. ജോഷി പോളിന്‍റെ വീട്ടുമുറ്റത്തും ആനയെത്തി.

പീരുമേട് തോട്ടാപുര, പ്ലാക്കത്തടം, കച്ചേരിക്കുന്ന്, സിവിൽ സ്റ്റേഷൻ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുണ്ട്.