കുമളി: മാലിന്യം നിയമാനുസൃതമല്ലാതെ കൈകാര്യം ചെയ്ത വകയിൽ വിവിധ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്നും പിഴയായി ഈടാക്കിയത് 5,39,000 രൂപ . കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 16,000 രൂപ പിഴ ഇനത്തിൽ പഞ്ചായത്ത് ഈടാക്കി. മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരേ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി ആർ. അശോക്‌കുമാർ പറഞ്ഞു.

മാലിന്യം തരംതിരിക്കാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തള്ളുക, യൂസർ ഫീ നൽകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പഞ്ചായത്ത് നിയമനടപടി സ്വീകരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കുമളിയിലെ ആനന്ദ് ടെക്സ്റ്റയിൽസിന് പതിനായിരം രൂപ പിഴ ഈടാക്കി നോട്ടീസ് നൽകി. പിഴ ഒടുക്കാതിരിക്കുകയും നിയമലംഘനം ആവർത്തിക്കുകയും ചെയ്താൽ പ്രോസിക്യൂഷൻ, റവന്യു റിക്കവറി, സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കൽ, നടപടികൾക്കുള്ള ചെലവ് ഈടാക്കൽ തുടങ്ങിയ നടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസിലുണ്ട്.

മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നതിന്‍റെ വീഡിയോയോ ഫോട്ടോയോ പഞ്ചായത്തിന് കൈമാറുന്നവർക്ക് 2500 രൂപ അവരുടെ അക്കൗണ്ടിലേക്ക് ഉടനടി നല്കും. പിന്നാലെ നിയമലംഘകർക്ക് പിഴയും എത്തും.