ചെറുതോണി: പുതുതായി ആരംഭിച്ച ഇടുക്കി ഗവ. നഴ്സിംഗ് കോളജ് പ്രവർത്തിക്കുന്നത് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ ആണെന്നും ഇത് സംബന്ധിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

2023-24 വർഷത്തിൽ കോളജ് അനുവദിച്ച സമയത്ത് മെഡിക്കൽ കൗണ്‍സിലിന്‍റെ പരിശോധനകൾ പൂർത്തിയായിരുന്നില്ല. സർക്കാർ നഴ്സിംഗ് കോളജ് അനുവദിച്ചതോടെ പരിശോധനകൾ അടിയന്തരമായി നടത്തുകയും 2023 സെപ്റ്റംബറിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് 2024-25ലും അടുത്ത ബാച്ചിലേക്ക് 60 കുട്ടികൾക്ക് പ്രവേശനം നൽകി പഠനം നടന്നുവരികയാണ്.

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച നഴ്സിംഗ് കോളജുകൾക്കെല്ലാം ബാധകമായ വിഷയമായതിനാൽ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ റീ റെഗുലറൈസ് ചെയ്ത് കത്ത് നൽകണം എന്നു മാത്രമാണ് നിർദേശിച്ചിട്ടുള്ളത്. അതിനാവശ്യമായ നടപടികൾ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു .ഇത് സ്വഭാവിക നടപടിക്രമങ്ങൾ മാത്രമാണ്.

നഴ്സിംഗ് കോളജിനാവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ഒരുക്കുന്നതിന് മെഡിക്കൽ കോളജിന്‍റെ സ്ഥലസൗകര്യങ്ങൾ താത്കാലികമായി അനുവദിച്ചു നൽകുന്നതിന് ഇന്നലെ ചേർന്ന മെഡിക്കൽ കോളജ് എച്ച്എംസി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്. നിർമാണം നടത്തേണ്ട സ്ഥലസൗകര്യങ്ങൾ വിലയിരുത്തുന്നതിനായി സബ് കളക്ടറെ ചുമതലപ്പെടുത്തി .ഇതോടൊപ്പം കോളജിന് ആവശ്യമായ ബസ് നൽകുന്നതിനും നടപടി സ്വീകരിച്ചിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.