മൂന്നാർ: ജനവാസമേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പഴയ മൂന്നാറിലെ മൂലക്കട ഭാഗത്തോടു ചേർന്നുള്ള മലഞ്ചെരിവിലാണ് പുലിയെ നാട്ടുകാർ കണ്ടത്. മൂന്നാർ റെയിഞ്ച് ഓഫീസർ ബിജു സോമന്‍റെ നേതൃത്വത്തിലുള്ള സംഘം തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കാൽപ്പാടുകൾ കണ്ടതോടെ മേഖലയിൽ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു മാസം മുന്പ് ഇതേ സ്ഥലത്തു നാട്ടുകാർ പുലിയെ കണ്ടിരുന്നു. മൂന്നാർ ടൗണിനോടു ചേർന്നുള്ള ജനവാസ മേഖലകളിൽ പുലിസാന്നിധ്യം പതിവായി. നാളുകൾക്കു മുന്പ് മൂന്നാർ ടൗണിനോട് ചേർന്നുള്ള മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു സമീപവും പുലിസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.