അടിമാലി: പതിനഞ്ചുകാരൻ വീട്ടുകാരറിയാതെ വീട്ടില്‍നിന്ന് സ്വര്‍ണം കൈക്കലാക്കുകയും സുഹൃത്ത് ഈ സ്വര്‍ണം വില്‍പ്പന നടത്തി പണമാക്കുകയും ചെയ്ത സംഭവത്തില്‍ സുഹൃത്തായ അടിമാലി മന്നാങ്കാല സ്വദേശി ചൂരനാനിക്കൽ ആഷിഷിനെ (21) അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാതായതിനെത്തുടര്‍ന്ന് അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പരാതിക്കാരിയായ വീട്ടമ്മയുടെ പതിനഞ്ചുകാരനായ മകന്‍ വീട്ടുകാരറിയാതെ സ്വര്‍ണം കൈക്കലാക്കി സുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി 24 ഗ്രാം സ്വര്‍ണമാണ് പതിനഞ്ചുകാരന്‍ കൈക്കലാക്കി ആഷിഷിനു കൈമാറിയത്. സുഹൃത്ത് ഈ സ്വര്‍ണം രണ്ടു ലക്ഷം രൂപയ്ക്ക് അടിമാലിയിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തി. ഇതില്‍ അറുപതിനായിരത്തോളം രൂപ പതിനഞ്ചുകാരന് നല്‍കിയതായി പോലീസ് പറഞ്ഞു.

ബാക്കി തുക ആഷിഷ് എന്തു ചെയ്തുവെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയില്‍ പ്രതി വില്‍പ്പന നടത്തിയ സ്വര്‍ണം പോലീസ് കണ്ടെടുത്തു.