പീരുമേട്: പീരുമേട്ടിൽ പുലിയുടെ ആക്രമണത്തിൽനിന്നു ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപ്പനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. പീരുമേട് റാണികോവിൽ പുതുവൽ മണിഭവനിൽ മണികണ്ഠനു നേരേയാണ് പുലിയുടെ ആക്രമണമുണ്ടായത്.

പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് മക്കളുടെ അടുത്തേക്ക് എത്തിയ മണികണ്ഠനെയാണ് പുലി ആക്രമിക്കാൻ ശ്രമിച്ചത്. വീടിന്‍റെ ഗേറ്റ് കടന്ന് ഉള്ളിൽ പ്രവേശിച്ച മണികണ്ഠന്‍റെ തൊട്ടുപിന്നിലായി പുലി എത്തുകയായിരുന്നു. രണ്ടു പുലികൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

ഭയന്ന മണികണ്ഠൻ ഇയാൾ സഞ്ചരിച്ചിരുന്ന മുച്ചക്ര വാഹനത്തിന്‍റെ ഹോൺ അടിക്കുകയും മക്കളെ അലറിവിളിക്കുകയും ചെയ്തു. മൂത്തമകളുടെ സമയോചിതമായ ഇടപെടൽമൂലം മണികണ്ഠന്‍റെ ജീവൻ രക്ഷിക്കാനായി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പീരുമേട് പഞ്ചായത്തിലെ പട്ടുമല, ചൂളപ്പിരട്ട് പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശത്ത് വനപാലകർ കാമറ സ്ഥാപിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് പീരുമേട് പഞ്ചായത്തിലെ കുരിശുമോട്ട റാണികോവിൽ പുതുവൽ പ്രദേശങ്ങളിൽ പുലി എത്തിയത്. കുരിശുമോട്ട പ്രദേശത്ത് കണ്ടത്തിൽ വീട്ടിൽ ഭാനുപ്രസാദിന്‍റെ വീട്ടിലെ നായയെ പുലി ആക്രമിച്ചു. ഇതേ പ്രദേശത്ത് ആരോഗ്യം എന്നയാളുടെ നായയെ കൊന്നു ഭക്ഷിച്ച് പകുതി ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. പ്രദേശത്ത് വനപാലകരുടെ നിരീക്ഷണം കർശനമാക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.