ഉപ്പുതറ: ചപ്പാത്ത് മരുതുംപേട്ടയിൽ രണ്ടു മാസം പ്രായമായ പശുക്കിടാവിനെ അജ്ഞാതജീവി ആക്രമിച്ചു.കണ്ണാടിശേരിൽ വിൻസ്മോന്‍റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് വെള്ളിയാഴ്ച രാത്രി അജ്ഞാതജീവി ആക്രമിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ പശുക്കിടാവ് ചത്തു. ശനിയാഴ്ച രാവിലെ പരിചരിക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് പരിക്കേറ്റ് അവശനിലയിൽ പശുക്കിടാവിനെ കണ്ടത്.

പശുക്കിടാവിന്‍റെ പിൻഭാഗം കടിച്ചു മുറിച്ച പാടുകളും കാണപ്പെട്ടു. വേറെ രണ്ടു പശുക്കൾ തൊഴുത്തിലുണ്ടായിരുന്നെങ്കിലും ഇവയെ ആക്രമിച്ചിട്ടില്ല.

മാട്ടുക്കട്ടയിലെ വെറ്ററിനറി സർജൻ ഡോ. റോസ് മേരി സ്ഥലത്തെത്തി ശുശ്രൂഷ നൽകിയിരുന്നു. വന്യമൃഗത്തിന്‍റെ ആക്രമണമാണ് ഉണ്ടായതെന്നു വീട്ടുകാർ പറയുന്നു. പഞ്ചായത്തംഗം ബി. ബിനു അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതു നിഷേധിച്ചു. തെരുവുനായ്ക്കളുടെ ആക്രമണമാണെന്ന വാദത്തിൽ വനംവകുപ്പ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ, രണ്ടുദിവസം പ്രദേശത്ത് നിരീക്ഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.