നെടുങ്കണ്ടം: ജില്ലയില്‍ ഹൈറേഞ്ച് മേഖലകളിലെ താലൂക്കുകളില്‍ മണ്ണെണ്ണ വാതില്‍പ്പടി വിതരണം നടപ്പിലാക്കണമെന്ന് ജില്ലാ റേഷന്‍ വ്യാപാരി സംയുക്ത സമിതി ആവശ്യപ്പെട്ടു. ജില്ലയില്‍ തൊടുപുഴയിലും മൂന്നാറിലും മാത്രമാണ് മണ്ണെണ്ണ ഡിപ്പോകള്‍ പ്രവര്‍ത്തിക്കുന്നത്.

വളരെ വിസ്തൃതമായ ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി താലൂക്കുകളിലെ 500 ഓളം റേഷന്‍ വ്യാപാരികള്‍ 50 മുതല്‍ 100 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മറ്റു താലൂക്കുകളില്‍നിന്നും മണ്ണെണ്ണ എടുക്കുന്നതിനാണ് നിര്‍ദേശം. ഇതുമൂലം വാഹനക്കൂലിയിനത്തില്‍ വ്യാപാരികള്‍ക്കു ഭീമമായ നഷ്ടമാണുണ്ടാകുന്നത്.

ഡിപ്പോയില്‍നിന്നു മണ്ണെണ്ണ ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനുള്ള കമ്മീഷനടക്കം ലിറ്ററൊന്നിന് ആറു രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് മണ്ണെണ്ണ എടുക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കാന്‍ മാത്രമേ തികയൂ. പാലക്കാട്, കൊല്ലം അടക്കമുള്ള ജില്ലകളില്‍ മണ്ണെണ്ണ വാതില്‍പ്പടിയായി നല്‍കുന്നുണ്ട്. ഇവിടെയും അടിയന്തരമായി അതേ രീതി നടപ്പിലാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ എ.ഡി. വര്‍ഗീസ്, എ.വി. ജോര്‍ജ്, എ. മണി, സോണി കൈതാരം, പി.ഇ. മുഹമ്മദ് ബഷീര്‍, കെ.സി. സോമന്‍, സണ്ണി സേവ്യര്‍, അബ്ദുള്‍ റഷീദ്, അബ്ദുള്‍ നിയാസ്, വി.എം. തോമസുകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.