രാജാക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് ഗൃഹനാഥൻ വീണു മരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും നെടുങ്കണ്ടം ഗ്രാമ ന്യായാലയ കോടതി തടവുശിക്ഷയും പിഴയും വിധിച്ചു.

2016 ഒക്ടോബർ 18-ന് രാജാക്കാട് എൻആർ സിറ്റി പാറമട ഭാഗത്തുവച്ച് അടിമാലി-പൂപ്പാറ റോഡിൽ സർവീസ് നടത്തിയിരുന്ന മരിയ മോട്ടോഴ്സിന്‍റെ വാതിൽ തുറന്നു കിടന്നതുമൂലം യാത്രക്കാരനായ മംഗലത്ത് ചാക്കോ (58) പുറത്തേക്ക് തെറിച്ചുവീണ് മരിക്കുകയായിരുന്നു.

അശ്രദ്ധമായും അപകടമുണ്ടാക്കുന്ന വിധത്തിലും ബസിന്‍റെ വാതിൽ തുറന്നുവച്ചിരുന്നതിനാലാണ് അപകടമുണ്ടായതെന്നു കണ്ടെത്തിയാണ് ഡ്രൈവർ ജിതിൻ (32), കണ്ടക്ടർ മനു ജോയി (26) എന്നിവർക്ക് നെടുങ്കണ്ടം ഗ്രാമ ന്യായാലയ കോടതി ന്യായാധികാരി അനൂപ് പി. ഏബ്രഹാം ആറു മാസം തടവുശിക്ഷയും 11,500 രൂപ പിഴയും വിധിച്ചത്.

രാജാക്കാട് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 16 സാക്ഷികളെ വിസ്തരിച്ച് 16 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഗോകുൽ കൃഷ്ണൻ ഹാജരായി.