കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്‍റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ സഹായത്തോടെ നടപ്പാക്കുന്ന സ്ത്രീകളുടെ സമഗ്ര ആരോഗ്യത്തിനായുള്ള ആരോഗ്യ ലക്ഷ്മി പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു.

1.6 കോടി രൂപയുടെ ആയുര്‍വേദ മരുന്നുകളാണ് ഈ പദ്ധതി വഴി വിതരണം ചെയ്യുന്നത്. സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവപ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, കൗമാരക്കാരില്‍ ഉണ്ടാകുന്ന ആര്‍ത്തവ ചക്രത്തിലെ ക്രമക്കേടുകള്‍, അമിത രക്തസ്രാവം,

വെള്ളപോക്ക് മുതലായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴി ആരോഗ്യലക്ഷ്മി പദ്ധതി നടപ്പാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്.

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പരിപാടിയോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും നടത്തി.