അപ്രതീക്ഷിത മഴയിൽ കുളിരണിഞ്ഞ് തൃശൂർ
Saturday, April 13, 2024 1:15 AM IST
തൃശൂർ: ആഴ്ചകളായി തുടരുന്ന കടുത്ത ചൂടിനു തെല്ലൊരാശ്വാസമേകി തൃശൂരിൽ അപ്രതീക്ഷിത മഴ. ഇന്നലെ രാത്രി എട്ടരയോടെയാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിവെട്ടി മഴപെയ്തത്. പലയിടങ്ങളിലും ഘട്ടംഘട്ടമായി അരമണിക്കൂറോളം മഴ രാത്രിയിലും തുടർന്നു. മഴ തോർന്നപ്പോഴും ഇടിവെട്ടൽ ചെറിയതോതിൽ അനുഭവപ്പെട്ടു. വെള്ളിക്കുളങ്ങര മേഖലയിൽ ചുഴലിക്കാറ്റു വീശി വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു. ഇതോടെ വെള്ളിക്കുളങ്ങര- ചാലക്കുടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഈ ഭാഗത്ത് ഉച്ചതിരിഞ്ഞാണു മഴയും കാറ്റും അനുഭവപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രിയോടടുത്തായിരുന്നു തൃശൂരിലെ ചൂട്. ഇന്നലെയും മിനിയാന്നും 39 ഡിഗ്രിയാണു ചൂട് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പകൽസമയങ്ങളിൽ പുറത്ത് ആളുകൾ കുറവായിരുന്നു. വിഷു ആഘോഷത്തിനുള്ള പടക്കവും പച്ചക്കറികളും വാങ്ങാൻ വൈകുന്നേരങ്ങളിലാണു കൂടുതൽ ആളുകളും പുറത്തിറങ്ങിയത്.

രാത്രിയിലും ചൂടിനു ശമനമുണ്ടായിരുന്നില്ല. ആളുകൾക്കു വീടുകളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ചൂടു കൂടിയതിനെതുടർന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു.

നിനച്ചിരിക്കാതെ കിട്ടിയ മഴ ഒന്നു കുളിർപ്പിച്ചെങ്കിലും വരുംദിവസങ്ങളിൽ കടുത്ത ചൂട് തുടരുമെന്നാണു കാലാവസ്ഥാവകുപ്പു തരുന്ന സൂചന. 15 വരെ ജില്ലയിൽ 39 ഡിഗ്രി ചൂടാണ് പ്രവചിച്ചിട്ടുള്ളത്. തീരപ്രദേശത്ത് 40 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പുണ്ട്.