വിഷുപ്പുലരിയിൽ കണ്ണനെ കാണാൻ ഭക്തജനസാഗരം
Tuesday, April 16, 2024 1:36 AM IST
ഗുരുവായൂർ: വിഷുപുലരിയിൽ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ ഭക്ത ജനസാഗരം. ഉണ്ണിക്കണ്ണനെ കണികണ്ട് ദർശന സായൂജ്യം നേടി ഭക്തർ.

പുലർച്ചെ 2.42 മുതൽ 3.42 വരെയായിരുന്നു ആചാരപ്രകാരമുള്ള കണി ദർശനം. മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി അദ്ദേഹത്തിന്‍റെ മുറിയിൽ കണികണ്ടശേഷം പുലർച്ചെ രണ്ടിനു ശ്രീലകവാതിൽ തുറന്ന് മുഖമണ്ഡപത്തിൽ ഒരുക്കി വെച്ചിരുന്ന കണിക്കോപ്പുകളിലെ മുറിത്തേങ്ങയിൽ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു.

ഗുരുവായൂരപ്പന്‍റെ തങ്കത്തിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വർണസിംഹാസനത്തിൽ വച്ചിരുന്നു. ഇതിനുതാഴെയായി കീഴ്്ശാന്തിമാർ ഓട്ടുരുളിയിൽ കണിക്കോപ്പുകളും ഒരുക്കിയിരുന്നു.

പുലർച്ചെ 2.42 മുതൽ ഭക്തരെ പ്രവേശിപ്പിച്ചുതുടങ്ങി.ആദ്യം പ്രവേശിച്ച ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടവും നൽകി. കണി ദർശനത്തിനുശേഷം തൈലാഭിഷേകം, വാകച്ചാർത്ത് എന്നീ പതിവുചടങ്ങുകൾ നടന്നു.കണിദർശന സമയത്ത് അശുദ്ധി സംഭവിച്ചെങ്കിലും ദർശനത്തിന് തടസമുണ്ടായില്ല.

ക്ഷേത്രത്തിൽ വിഷുവിളക്കും ആഘോഷിച്ചു. കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി.

മണിക്കൂറുകൾ വരിനിന്നാണ് ഭക്തർ ദർശനം നടത്തിയത്. വലിയ തിരക്കായതിനാൽ ഭക്തരെ കൊടിമരംവഴി നേരിട്ട് കടത്തിവിട്ടതു ദർശനം വേഗത്തിൽ കഴിയാൻ സഹായിച്ചു.

രാവിലെ പത്തരയോടെ ആരംഭിച്ച പ്രസാദ ഊട്ട് വൈകീട്ട് 4.45 വരെ നീണ്ടു. ഒൻപതിനായിരത്തോളം ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു. വിഷുത്തലേന്ന് ആരംഭിച്ച ഭക്തജനത്തിരക്ക് രാത്രിവരെ തുടർന്നു.
ഇന്നലെയും ദർശനത്തിന് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

വിഷുദിനം 70.82 ലക്ഷത്തിന്‍റെ വഴിപാടുകളാണ് ഭക്തർ നടത്തിയത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഗായകൻ എം.ജി.ശ്രീകുമാർ തുടങ്ങിയ പ്രമുഖർ കണിദർശനത്തിനെത്തി. ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കലിന്‍റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ് എന്നിവർ ഭക്തർക്കു ക്രമീകരണങ്ങൾ ഒരുക്കി.