പാവറട്ടി തിരുനാൾ: ദേവാലയ ദീപാലങ്കാരം: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
Wednesday, April 17, 2024 1:53 AM IST
പാവറട്ടി: സെന്‍റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള ദേവാലയ ദീപാലങ്കാരത്തിൽ വിസ്മയക്കാഴ്ചയൊരുക്കുന്നു. ഒന്നരലക്ഷത്തിലേറെ എൽഇഡി പിക്സൽ ബൾബുകളാണ് ദേവാലയ ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ അമ്പതോളം ഷാർപ്പികളും ഇരുപതോളം എൽഇഡി ബാർ ലൈറ്റുകളും ദേവാലയ ദീപാലങ്കാരത്തിനു ചാരുതയേകാൻ ഉണ്ടാകുമെന്നു തിരുനാൾ ദീപാലങ്കാര കമ്മിറ്റി കൺവീനർ വി.എൽ ഷാജു പറഞ്ഞു.

‌ദീപാലങ്കാര ജോയിന്‍റ് കൺവീനർ ജാക്സൺ വടക്കൻ, ട്രഷറർ ടി.എ. ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദീപാലങ്കാര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
ജെൻസൺ ചുങ്കത്തിന്‍റെയും ജിനീഷ് ചുങ്കത്തിന്‍റെയും നേതൃത്വത്തിലുള്ള പാവറട്ടി സിജെ ലൈറ്റ് ആൻഡ് സൗണ്ട്സ് ആണ് ഇത്തവണയും സ്പെഷൽ ഇഫക്ടോടുകൂടി ദേവാലയ ദീപാലങ്കാരം ഒരുക്കുന്നത്.

ഒന്നരമാസത്തിലേറെയായി ഇരുപതോളം തൊഴിലാളികൾ രാത്രിയും പകലും കഠിനാധ്വാനം ചെയ്താണ് വർണമനോഹരമായ ദീപാലങ്കാരത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്.

വെള്ളിയാഴ്ച രാത്രി എട്ടിനു പാവറട്ടി സെൻറ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച്ഓൺ കർമം നിർവഹിക്കും. തീർഥകേന്ദ്രം വികാരി ഫാ.ആന്‍റണി ചെമ്പകശേരി അധ്യക്ഷത വഹിക്കും.