കൊഴിഞ്ഞാമ്പാറ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഭക്ഷണ വ്യാപാരസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. തുടർച്ചയായി നൽകിയ നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ച് വണ്ണാമടയിൽ പ്രവർത്തിച്ചുവന്ന സായി ശിവ ബേക്കറിയിൽ നിന്ന് 10,000 രൂപ പിഴയായി ഈടാക്കി.

ഹെൽത്ത് കാർഡ് ഇല്ലാതെ ഭക്ഷണം കൈകാര്യംചെയ്യുക, പരിസരത്ത് മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യം, മലിനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുക, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുക തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയതിനാലാണ് നടപടി കർശനമാക്കിയതെന്ന് അധികൃതർ അറിയിച്ചു.