തത്തമംഗലം: കല്ലഞ്ചിററോഡ് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ട് വാഹനയാത്ര അതീവദുഷ്കരം. ഗർത്തങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇടിച്ചിറങ്ങി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർ ക്ക് പരിക്കേൽക്കുന്നത് പതിവായി. തത്തമംഗലം, മേട്ടുപ്പാളയം അത്തിമണി, കൊല്ലൻകുളമ്പ്, കൂമൻകാട്, പട്ടഞ്ചേരി, ചുള്ളിപ്പെരുക്കമേട്, തണ്ണീർപന്തൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വാഹനയാത്രക്കാർ ദൂരക്കുറവുള്ള വെള്ളപ്പന - കല്ലഞ്ചിറ പാതയിലാണ് സഞ്ചാരം. ചരക്കുലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് യന്ത്രതകരാറുണ്ടാകുന്നതും പതിവാണ്.

രാത്രിസമയങ്ങളിൽ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. ഗർത്തങ്ങൾ രൂപപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും പൊതുമരാമത്ത് നവീകരണ ജോലികൾ ചെയ്യാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവുമുണ്ട്. പാതയിലെ ഗർത്തങ്ങൾ കാരണം നിലവിൽ പുതുനഗരം വഴിയാണ് പാലക്കാട് യാത്ര ചെയ്യുന്നത്.