പാലക്കാട്‌:‌ ജില്ലയിലെ മലയോര മേഖലയിൽ സ്ഥിരമായുണ്ടാകുന്ന കാട്ടാനകളുടെ ആക്രമണം തടയാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ രൂപത കൺവൻഷൻ ആവശ്യപ്പെട്ടു.

സ്വന്തം കൃഷിയിടത്തിലും വീട്ടുമുറ്റത്തും കർഷകർ ആക്രമിക്കപ്പെടുന്നതു ന്യായീകരിക്കാനാവില്ല. നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ നാട്ടാനകളായി പരിഗണിച്ച്‌ നാടുകടത്തണമെന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും ഇറങ്ങാതെ തടയാൻ വനംവകുപ്പ്‌ പദ്ധതികൾ ആവിഷ്കരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്‍റ് പ്രഫ. രാജീവ്‌ കൊച്ചുപറമ്പിൽ കൺവൻഷൻ ഉദ്ഘാടനംചെയ്തു. രൂപത പ്രസിഡന്‍റ് ബോബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയിൽ, വൈസ്‌ പ്രസിഡന്‍റുമാരായ ബെന്നി ആന്‍റണി, ട്രീസ ലിസ്‌ സെബാസ്റ്റ്യൻ, തോമസ്‌ ആന്‍റണി, ഡെന്നി തെങ്ങുംപള്ളിൽ, ജോസ്‌ മുക്കട, ജീജോ അറയ്ക്കൽ, ജോസ്‌ വടക്കേക്കര, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.