വടക്കഞ്ചേരി: ഈവർഷം റബർകൃഷി ചെയ്യുന്ന കർഷകർക്ക് പ്ലാന്‍റേഷൻ സബ്സിഡിക്ക് അപേക്ഷ നൽകാൻ കഴിയുമെന്ന് റബർ ബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ മധു പറഞ്ഞു. എളവമ്പാടം മാതൃകാ റബർ ഉത്പാദക സംഘത്തിന്‍റെ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായി റബർബോർഡ് അംഗീകത നഴ്സറിയിൽ നിന്നും റബർ തൈകൾ വാങ്ങിയതിന്‍റെ ബില്ല്, സ്ഥലത്തിന്‍റെ പൊസഷൻ സർട്ടിഫിക്കറ്റ്, പ്ലോട്ട് പ്ലാൻ, ഉടമയുടെ ആധാർ കാർഡ് കോപ്പി, ബാങ്ക് അക്കൗണ്ട് വിവരം എന്നിവ നിർദിഷ്ട സൈറ്റിൽ അപ് ലോഡ് ചെയ്യണം. ഒരു ഹെക്ടറിന് 40,000 രൂപ സബ്സിഡിയായി ലഭിക്കും. സംഘം പ്രസിഡന്‍റ് പി.വി. ബാബു അധ്യക്ഷത വഹിച്ചു. എഡിഒ ഗീത, ഭാരതപ്പുഴ റബേഴ്സ് എംഡി ഷിബു, സംഘം ഡയറക്ടർ ഡെന്നി തെങ്ങുംപള്ളി, കെ.എസ്. ബാബു രാജൻ എന്നിവർ പ്രസംഗിച്ചു.

റബർ ഉത്പാദക സംഘങ്ങൾക്കുള്ള സ്കീമിൽ കൂടി കർഷകർക്ക് മഴമറ ഇടുന്നതിനും സ്പ്രേയിംഗിനും സബ്‌സിഡി ലഭിക്കും. സംഘങ്ങൾക്ക് സമൂഹ പുകപ്പുര നിർമിക്കുന്നതിനും ധനസഹായം ലഭിക്കുമെന്നും ഡെപ്യുട്ടി കമ്മീഷണർ അറിയിച്ചു. മെംബർമാരുടെ കുടുംബത്തിൽ നിന്ന് പരീക്ഷകളിൽ എപ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. കൃഷിയിടത്തിൽ ഉപയോഗിക്കാവുന്ന വിവിധ തരം മെഷീനുകളുടെ പ്രദർശനവും നടന്നു.