വടക്കഞ്ചേരി: മംഗലംപുഴയിൽ മഞ്ഞപ്ര ചിറ കടാംപ്പാടം ഭാഗത്ത് മധ്യവയസ്കൻ മുങ്ങി മരിച്ചു. മഞ്ഞപ്ര പന്നിക്കോട് താമസിക്കുന്ന സാബുവാണ് (50) മരിച്ചത്. കണ്ണൂർ കോളയാട് സ്വദേശിയായ സാബു കഴിഞ്ഞ 15 വർഷത്തോളയായി മഞ്ഞപ്ര പന്നിക്കോട്ടിലാണ് താമസം. ഇന്നലെ രാവിലെ 11 ഓടുകൂടിയാണ് അപകടമുണ്ടായത്.

കടാംപാടം ഭാഗത്ത് വീണുകിടന്ന തെങ്ങ് മുറിച്ച് മാറ്റി കൈകാൽ കഴുകാനായി പുഴയിലേക്ക് പോയ സാബു ചെക്ക് ഡാമിന് സമീപത്തെ പുഴയിലേക്കിറങ്ങുന്ന പടിയിൽ നിന്നും അബദ്ധത്തിൽ വഴുതി പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സലീം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങിതാഴ്‌ന്നു. വടക്കഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി ഏറെ നേരത്തെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം ഇന്ന് വൈകുന്നേരം കൊന്നേരി പുന്നപ്പാലം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലിനി (അബുദാബി). മക്കൾ: എബിൻ (റിയാദ്), എൽദോ, എഡ്വിൻ.