വടക്കഞ്ചേരി: ജാതി സെൻസസെടുക്കുമ്പോൾ അർഹതപ്പെട്ടവർക്ക് എല്ലാ മേഖലയിലും പ്രാതിനിധ്യവും അവസര സമത്വവും ഉറപ്പുവരുത്തുവാനും ഏറെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തി അവർക്ക് സാമൂഹ്യനീതി ലക്ഷ്യം വയ്ക്കുന്നതുമാകണമെന്നു കേരള മൺപാത്രനിർമാണ സമുദായ സഭ (കെഎംഎസ്എസ്) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

രാജ്യത്ത് പിന്നോക്ക- മുന്നാക്ക വിഭാഗ വ്യത്യാസമില്ലാതെ ജാതിസംവരണം നടപ്പിലാക്കിയിട്ട് അതുഅനുഭവിക്കുന്ന ചിലർ ജാതിസെൻസസിനെ എതിർക്കുന്ന നിലപാട് പരിഹാസ്യവും ദുരുദ്ദേശപരവുമാണെന്നും യോഗം കുറ്റപ്പെടുത്തി.

നിലവിലുള്ള സംവരണത്തിൽ ഭരണഘടനാപ്രകാരം ജനസംഖ്യാനുപാതികമായി സാമൂഹ്യനീതി പാലിക്കപ്പെടുന്നില്ലെന്നും അതിനാൽ ജാതി സെൻസസ് നടത്തി പരിഹരിക്കണമെന്നും ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ സി.കെ. ചന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറി എം.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്‍റുമാരായ പി.ടി. രാജൻ, എ.ജി. ഉണ്ണികൃഷ്ണൻ, പി.വി. വിജയൻ, എസ്. സനൽകുമാർ, പി.കെ. ജനാർദ്ദനൻ, ശിവദാസൻ ഇരിങ്ങത്ത്, വി. വിജയകുമാർ, ടി.എ. വിജയൻ, കെ.കെ. പ്രതാപൻ, സജിത്ത്തമ്പി, സനീഷ് ഗോപി, ലതിക രവീന്ദ്രൻ, ഓമനക്കുട്ടപ്പൻ പ്രസംഗിച്ചു.