പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പു നൽകി.

കൊതുകുവഴിയാണ് രോഗം പടരുന്നത് എന്നതിനാൽ വീടിനകത്തും പുറത്തും പരിസരവും ശുചിത്വം പാലിച്ച്, കൊതുകു വളരാനുള്ള ഇല്ലാതാക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.

കഠിനമായ പനി, കണ്ണിന് പിന്നിലെ വേദന, വെളിച്ചത്തിൽ നോക്കാൻ പ്രയാസം, ചർമത്തിൽ ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഡെങ്കിപ്പനി തുടങ്ങുന്നത്. ചിലപ്പോൾ തീവ്രമായ വയറുവേദന, മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള രക്തസ്രാവം, കറുത്ത മലം, ശ്വാസ തടസം, കൈകൾ തണുത്ത് മരവിക്കുക തുടങ്ങിയ ഗുരുതര ലക്ഷണങ്ങളിലേക്ക് രോഗം കടന്നേക്കാം.

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പകൽ സമയങ്ങളിൽ കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ ശുദ്ധജലത്തിൽ മുട്ടയിട്ട് വീടിനകത്തും പുറത്തും വളരും. ജാഗ്രതയും കൃത്യമായ ശുചിത്വ നിയന്ത്രണ നടപടികളും പാലിച്ചാൽ ഡെങ്കിപ്പനിയുടെ വ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.