ബർലിൻ: സൈബർ ആക്രമണത്തിന്‍റെ ഫലമായി ജർമനിയുടെ തലസ്ഥാന നഗരിയായ ബർലിനിലെ ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ട നിര തുടരുന്നു. യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളെയും ബാധിച്ച വലിയ സൈബർ ആക്രമണത്തിന് ശേഷം, യാത്രാപ്രവർത്തനങ്ങൾ ഇപ്പോഴും പൂർണമായി സാധാരണ നിലയിലായിട്ടില്ല.

ബുധനാഴ്ചയും വിമാനത്താവളത്തിൽ വലിയ കാലതാമസം, വിമാനങ്ങൾ റദ്ദാക്കൽ, നീണ്ട കാത്തിരിപ്പ് എന്നിവ യാത്രക്കാർക്ക് നേരിടേണ്ടിവന്നു. യാത്രക്കാർ വിമാനത്തിന്‍റെ നിലവിലെ ഷെഡ്യൂൾ പരിശോധിച്ച്, സ്വയംസേവന ചെക്ക്-ഇൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ വിമാനത്താവള അധികൃതർ നിർദ്ദേശം നൽകി.

ഐടി സിസ്റ്റം തകരാറിലായതിനാൽ പൂർണമായ പ്രവർത്തനക്ഷമത വീണ്ടെടുക്കാൻ കുറച്ച് ദിവസങ്ങൾ കൂടി എടുത്തേക്കാമെന്ന് ചെക്ക്-ഇൻ സോഫ്റ്റ്വെയർ കമ്പനി അറിയിച്ചതായി വിമാനത്താവള വക്താവ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ വരെ, മിക്ക വിമാനങ്ങളും 15 മുതൽ 20 മിനിറ്റ് വരെ വൈകിയാണ് സർവീസ് നടത്തിയത്.


ലണ്ടൻ ഹീത്രോ, ബ്രസൽസ്, ബർലിൻ തുടങ്ങിയ വലിയ വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച സൈബർ ആക്രമണം ബർലിൻ വിമാനത്താവളത്തെ മാത്രമല്ല, ലണ്ടൻ ഹീത്രോ, ഡബ്ലിൻ, ബ്രസൽസ് വിമാനത്താവളങ്ങളെയും ബാധിച്ചു.

വിവിധ വിമാനക്കമ്പനികൾക്ക് സേവനം നൽകുന്ന കോളിൻസ് എയ്റോസ്പേസ് സോഫ്റ്റ്‌വെയറിലാണ് സൈബറാക്രമണമുണ്ടായത്.