Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepikanews

Palakkad

ഗതാഗത നിരോധനം രണ്ടുമാസം

ചിറ്റൂർ: ഗവ. കോളജിനു സമീപം പാലം നവീകരണം തുടങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം രണ്ടുമാസത്തേക്കു നിരോധിച്ചു. ഈമാസം അഞ്ചുമുതലാണ് നിരോധനം പ്രാബല്യത്തിൽ വരിക.
പ്രധാന പാതയിലെ ഗതാഗത നിരോധനം ചർച്ചചെയ്യാനും മുൻകരുതലെടുക്കാനും നഗരസഭാ ഹാളിൽ സുമേഷ് അച്യുതൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

പാലത്തിൽ സ്ലാബുകൾ യോജിക്കുന്ന സ്ഥലത്തെ ബെയറിംഗ് പുനർനിർമിക്കൽ പ്രവൃത്തികളാണ് നടത്തുക. എല്ലാ സ്ലാബുകളും ശരിപ്പെടുത്താൻ ഒരു മാസവും, സ്ലാബുകൾക്ക് മുകളിൽ കോൺക്രീറ്റ് ജോലികൾക്ക് ഒരുമാസം വേണ്ടി വരുന്നതിനാൽ രണ്ടു മാസക്കാലാവധിയാണ് നിർമാണത്തിന് നിശ്ചയിച്ചിരിക്കുതെന്നു യോഗത്തിൽ വിശദീകരിച്ചു.

ആലോചനാ യോഗത്തിൽ നഗരസഭാ ചെയർമാൻ ആർ. ബാബു അധ്യക്ഷത വഹിച്ചു. കൗൺസിലർ ജെയിൻ ഹില്ലാരിയോസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷ്, പ്രൈവറ്റ് ബസ് ഓണേഴ്‌സ് താലൂക്ക് സെക്രട്ടറി സുധാകരൻ, മറ്റു നഗരസഭാ കൗൺസിലർമാർ, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്‍റ് എൻജിനിയർ, വാട്ടർ അഥോറിറ്റി, പൊലിസ്, ഫയർഫോഴ്‌സ് വിഭാഗം പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം

നെന്മാറ, ആലത്തൂർ, തൃശൂർ ഭാഗത്തുനിന്നും കോയമ്പത്തൂരിലേക്കുള്ള കെഎസ്ആർടിസി, സ്വകാര്യ ബന്ധുകളം മറ്റു വലിയ വാഹനങ്ങളം മേട്ടുപ്പാളയം , വണ്ടിത്താവളം , അണിക്കോട് വഴി കടന്നുപോകണം.
വേലന്താവളം, നടുപ്പുണി, ഗോപാലപുരം ഭാഗത്തു നിന്നും വരുന്ന ബസുകൾ നവീകരണം നടക്കുന്ന പുഴപ്പാലത്തിന്‍റെ കിഴക്കു ഭാഗത്തു നിർത്തിയിടും. യാത്രക്കാർ ഈ സ്ഥലത്ത് ബസിറങ്ങി പാലത്തിൽഏർപ്പെടുത്തുന്ന നടപ്പാത വഴി എതിർവശത്തെത്തി അവിടെ നിർത്തിയിരിക്കുന്ന ബസിൽ പടിഞ്ഞാറ് ഭാഗത്തേക്കുളള ബസിൽ കയറാവുന്നതാണ്.

ചിറ്റൂർ കോളജ് , ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളും പാലത്തിലെത്തി ബസ് മാറിക്കയറണം. വണ്ടിത്താവളം, വിളയോടി, അണിക്കോട് വഴി ഭാരവാഹന വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പൊലിസ് നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

District News

സ്വപ്നം പാലക്കാട് സൊസൈറ്റിയുടെ ഓണാഘോഷവും വാർഷിക സമ്മേളനവും

പാലക്കാട്: ജില്ലയിലെ 18 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വസിക്കുന്ന മാറാരോഗം വന്നതുമൂലം പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി 13 വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാട് സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സമ്മേളനവും ഓണാഘോഷവും നടത്തി. ഗസാല ഹോട്ടലിൽ നടത്തിയ ഓണാഘോഷം നഗരസഭാ ചെയർമാൻ പി. സ്മിതേഷ് ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം നഗരസഭാ മുൻ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റിയുടെ രക്ഷാധികാരി എൻ.ജി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്‍റ് ലില്ലി വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് വാഴക്കാല ഓണസന്ദേശം നൽകി. തൃശൂർ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റിയുടെ സെക്രട്ടറി ഫാ. ജിന്‍റോ ചിറയത്ത്, പിംസ് വാളയാർ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ.ജെ.എസ്. സുജിത്ത് എന്നിവർ മുഖ്യാതിഥികളായി.

കെ.ഇ. അബ്ദുൽ ഖാദർ, പി. വിഷ്ണു, സി.കെ. ഷാജു, എം. അസൻ മുഹമ്മദ് ഹാജി, ഹരിദാസ് കേരളശേരി, ടി.എച്ച്. അതുൽ മനോഹർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്‍റ് സി. അറുമുഖൻ നന്ദി പറഞ്ഞു. പൊതുയോഗത്തിൽ പുതിയ ഭരണസമിതി രൂപീകരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. എല്ലാ കുടുംബങ്ങൾക്കും ഓണക്കോടിയും കിറ്റും വിതരണം ചെയ്തു.

District News

കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

കട്ടിപ്പാറ: ചമൽ ചുണ്ടൻകുഴിയിൽ വേലി തകർത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കട്ടിപ്പാറ കാർഷിക വികസന സമിതി അംഗം ചുണ്ടൻകുഴി കണ്ടൻകുന്നുമ്മൽ മൂസ കോയയുടെ ചേമ്പ് കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കർഷകരുടെ കൃഷിയിടങ്ങളിലെ ഇടവിള കൃഷികളായ ചേന, ചേമ്പ്, വാഴ തുടങ്ങിയവ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ വനംവകുപ്പ് അടിയന്തര

നടപടി സ്വീകരിക്കണമെന്ന് കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യനും പൊതുപ്രവർത്തകൻ കെ.പി. ചന്ദ്രനും ആവശ്യപ്പെട്ടു. കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

District News

വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ഓണാഘോഷം

പാലക്കാട്: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത ‘പൊന്നോണം 2026’ ലക്കിടി പോളിഗാർഡനിൽ നടന്നു.

പോളി ഗാർഡൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിജു വിതയത്തിൽ അധ്യക്ഷത വഹിച്ച ു. ഗായിക സനിക സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.എകെഡബ്ല്യുആർഎഫ് സംസ്ഥാന പ്രസിഡന്‍റ് നാസർ സിസിഒ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വാസുണ്ണി പട്ടാഴി, പ്രദീപ് ദാമോദരൻ, ശശികുമാർ ഗുഡല്ലൂർ, അബ്ദുൾ കരീം മാത്തൂർ, അസീസ് പരുതൂർ, ഷിറാഫുദ്ദീൻ ഷൊർണൂർ പ്രസംഗിച്ചു. ദി പ്രൗഡ് പീപ്പിൾ ഓഫ് കലാ ചാരിറ്റി കൂട്ട് ഡയറക്ടർ രാമനുണ്ണി പഴയന്നൂർ നന്ദി പറഞ്ഞു.

District News

ഓപ്പറേഷന്‍ തൂഫാന്‍ - ലഹരി സംഘങ്ങളുടെ വേരറുക്കുക ലക്ഷ്യം

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 10,090 പേരെയെന്ന് ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യ. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പൂര്‍ത്തിയായി. ഇതുവരെ 165 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇതുവരെ എല്ലാ കാര്യങ്ങളിലും നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ വളരെ നന്നായി മുന്നോട്ട് പോകുകയാണ്. നാട്ടില്‍ ലഹരി വില്‍ക്കുന്നവരെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും പിടികൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതില്‍ ഏറ്റവും പ്രധാന കാര്യം ഇതിന്‍റെ വേരറുക്കുക എന്നതാണ്. ആഭ്യന്തരമന്ത്രിയും ഇക്കാര്യം തന്നെയാണ് സൂചിപ്പിച്ചത്. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് 32 കേസുകളിലെ സാമ്പത്തിക സ്രോതസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ലക്ഷക്കണക്കിന് ആളുകളാണ് തൂഫാന്‍ വാരിയറായത്. ജനങ്ങളുടെ പങ്കാളിത്തം ഇതില്‍ വളരെ ശ്രദ്ധേയമാണ്. ആളുകള്‍ കണ്ട കാര്യങ്ങള്‍ പൊലിസിനോട് പറയുന്നു.

അതില്‍ പൊലിസ് കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി. അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ് അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അന്വേഷണത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൂഫാന്‍ കെയര്‍ കമ്യൂണിറ്റിയാണ് അടുത്ത സുപ്രധാന ഘട്ടം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി(ഐഎംഎ) സഹകരിച്ച് ലഹരിക്ക് അടിമകളായവരെ അതില്‍ നിന്ന് പുറത്തെത്തിക്കുന്നതിന് കൗണ്‍സലിംഗ്, പുനരധിവാസം എന്നിവയ്ക്കുള്ള സാധ്യതകള്‍ തേടുന്നുണ്ട്. മലപ്പുറത്തുനിന്നും കഴിഞ്ഞ ദിവസം 13 കിലോഗ്രാമോളം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരി ഇടപാടുകാരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിവരം കിട്ടി.

എന്നാല്‍, പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ പിടികൂടുന്നതിന് ഇന്‍റര്‍പോളിന്‍റെ സഹായം ഇതുവരെയും കേരള പൊലിസ് തേടിയിട്ടില്ലായെന്ന് ഐജി അറിയിച്ചു.

District News

ഐഎന്‍ടിയുസി മലമ്പുഴ റീജണൽ കമ്മിറ്റി പ്രവർത്തകയോഗവും ഓണാഘോഷവും

മുണ്ടൂർ: ഐഎന്‍ടിയുസി മലമ്പുഴ റീജണൽ കമ്മിറ്റി പ്രവർത്തകയോഗവും മുണ്ടൂർ പഞ്ചായത്ത്‌ അഗ്രിക്കൾചറൽ ഇംപ്രൂവ്മെന്‍റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ ഓണഘോഷ പരിപാടിയും സംഘടിപ്പിച്ചു. കപ്ലിപ്പാറ എസ്എൻഡിപി ഹാളിൽ നടന്ന പരിപാടി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് എസ്‌.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്‍റ് പി.കെ. ജ്യോതിപ്രസാദ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി എം.വി. രാധാകൃഷ്ണൻ, യുഡിഎഫ് ചെയർമാൻ കെ. കോയക്കുട്ടി, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ് പി.കെ. വാസു, കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഇ.എം. ബാബു, ഐഎന്‍ടിയുസി ജില്ലാ ജനറൽ സെക്രട്ടറി എൻ. മുരളീധരൻ, ബി. രാംകുമാർ, എ.സി. സിദ്ധാർഥൻ, എം.ആർ. അനിൽകുമാർ, ടി.എ. അബുബക്കർ, കെ.കെ. ബിജു, കെ. സുരേഷ്, പി.പി. രാമചന്ദ്രൻ, എസ്‌. ഗോപാലൻ, എം.എച്ച്. ബഷീർ, പി.എസ്‌. അബ്ദുൾറഹിമാൻ, വി. കണ്ണൻ, കെ.കെ. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

District News

അനങ്ങൻമല ഇക്കോടൂറിസം വരുമാനത്തിൽ വർധന

ഒറ്റപ്പാലം: അനങ്ങൻമലയിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തി. 1.17 ലക്ഷംരൂപയുടെ വരുമാനം. ഇത്തവണ ഓണക്കാലത്ത് ഇക്കോടൂറിസം പദ്ധതി പ്രദേശമായ അനങ്ങൻമലയിലേക്ക് അന്യജില്ലകളിൽ നിന്നുപോലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഓണം അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതമുള്ള തിരക്കിന് ഇന്നലെയും കുറവുണ്ടായിരുന്നില്ല. മഴക്കാലമായതോടെ പച്ചപരവതാനി വിരിച്ച അനങ്ങൻമലയും വെള്ളച്ചാട്ടവും എല്ലാം കാണാൻ ഒട്ടേറെപ്പേരാണെത്തിയത്.

അനങ്ങൻമലയുടെ കീഴൂർ ഭാഗത്തായുള്ള അനങ്ങൻമല ഇക്കോ ടൂറിസം പദ്ധതി 2011ലാണ് ഉദ്ഘാടനംചെയ്തത്. മഴപെയ്തതോടെ അനങ്ങൻമലയ്ക്കും കൂനൻമലയ്ക്കുമിടയിലൂടെയുള്ള തോട്ടിലെ വെള്ളച്ചാട്ടം കൂടിയിരുന്നു.

മഴക്കാലത്തെ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണ് ഈ വെള്ളച്ചാട്ടം. പാടശേഖരങ്ങളും തോടും കാടും ഒന്നിച്ചുചേർന്ന ഭൂപ്രകൃതിയും ഓണത്തിന് പെയ്ത മഴയും ഇത്തവണ അനങ്ങൻമലയെ കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്.

മഴമാറി വെയിലായതോടെ പാറകളിലെ പായലുകളെല്ലാം മാറിയിരുന്നു. ഇത് സന്ദർശകർക്ക് മലകയറുന്നതിനും സൗകര്യമായി. ഓഗസ്റ്റ് 22 മുതൽ 30 വരെയായി 3246 പേരാണ് വനംവകുപ്പിനു കീഴിലുള്ള ടൂറിസംകേന്ദ്രം സന്ദർശിച്ചത്. ഏറ്റവും കൂടുതൽപ്പേർ എത്തിയത് അവിട്ടംദിവസമായ വ്യാഴാഴ്ചയാണ്. കുട്ടികളടക്കം 876 പേർ അന്നെത്തി. 31,740 രൂപ അന്നുമാത്രം വരുമാനമായി ലഭിച്ചു.

ഇത്തവണ തിരുവോണനാളിൽ 21,870 രൂപയും ഉത്രാടംദിനത്തിൽ 6680 രൂപയും ചതയംദിനത്തിൽ 15,895 രൂപയുമാണ് വരുമാനമായി ലഭിച്ചത്.
എങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞവർഷം അവിട്ടംദിനത്തിൽ കുട്ടികളടക്കം 1035 പേരാണ് അനങ്ങൻമല സന്ദർശിച്ചത്. 37,125 രൂപ വരുമാനവും ലഭിച്ചിരുന്നു. കഴിഞ്ഞവർഷം ചതയംദിനത്തിൽ 25,835 രൂപയാണ് ലഭിച്ചത്. മഴയും ചെർപ്പുളശേരി- കോതകുറുശി റോഡിന്‍റെതകർച്ചയുമാണ് സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമായതെന്നു കരുതുന്നു.

District News

കരിങ്കയത്ത് ഫെൻസിംഗ് സാമഗ്രികൾ സൂക്ഷിക്കാൻ ടൂൾ റൂം തുറന്നു

മംഗലംഡാം: സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷനു കീഴിലെ വിവിധ സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾക്കായി കരിങ്കയത്തുള്ള മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ ആസ്ഥാനത്ത് ടൂൾറൂം സജ്ജമായി.

കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്ത്‌ പ്രസിഡന്‍റുമാരായ പി.എം. കലാധരൻ, ശാരദ ഗോപിനാഥ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

വണ്ടാഴി പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് എസ്. സന്തോഷ്‌, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുബിത മുരളീധരൻ, വണ്ടാഴി പഞ്ചായത്ത്‌ മെംബർമാരായ രാധാകൃഷ്ണൻ, അച്ചാമ ജോസഫ്, കിഴക്കഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ ധന്യ ബൈജു, എ. ഷെറീഫ്, നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ, മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമദ്‌ ഹാഷിം, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ ജന ജാഗ്രതാ സമിതി അംഗങ്ങൾ, സോളാർ ഫെൻസിംഗ്‌ കർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

District News

ഇന്‍റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റ് മൂന്നിന്

കോഴിക്കോട്: 18-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്‍റര്‍ സ്കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റ് മത്സരങ്ങള്‍ മൂന്നിന് ആരംഭിക്കും. രാവിലെ 11ന് ജുഡീഷല്‍ മെംബറും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണുമായ കെ. ബൈജുനാഥ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും.

സിഎംഐ സെന്‍റ് തോമസ് പ്രൊവിന്‍സ് പ്രൊവിഷ്യാൾ ഫാ. ഡോ. ബിജു ജോണ്‍ വെള്ളക്കട സിഎംഐ അധ്യക്ഷത വഹിക്കും. കേരളാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ലൈഫ് ടൈം പ്രസിഡന്‍റ് പി.ജെ. സണ്ണി, കോഴിക്കോട് ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജോസ് സെബാസ്റ്റ്യൻ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന ആദ്യമത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ്, കോഴിക്കോട് ഡോണ്‍ ബോസ്‌കോ ഇരിഞ്ഞാലക്കുടയെ നേരിടും.

സംസ്ഥാന സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തെ പിന്തുണച്ചുകൊണ്ട് "പൊരുതിക്കളിക്കൂ, ലഹരിയോട് വിടപറയൂ' എന്നതാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്‍റ് സന്ദേശം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള 26 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

ആൺകുട്ടികളുടെ വിഭാഗത്തില്‍ 17 സ്‌കൂളുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്പത് സ്‌കൂളുകളും മത്സരിക്കും. ആറിന് ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് പൊലിസ് കമ്മിഷണര്‍ പി. പ്രമോദ് സമ്മാനദാനം നിര്‍വഹിക്കും.

District News

ജനം ചോദിക്കുന്നു, എന്നുവരും ഒറ്റപ്പാലം ബൈപാസ് പദ്ധതി‍?

ഒറ്റപ്പാലം: ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടരുന്നു. ഓണക്കാലം കഴിഞ്ഞാൽ വാഹനങ്ങളുടെ തിരക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വാഹനത്തിരക്ക് കുറഞ്ഞിട്ടും ഗതാഗതക്കുരുക്ക് പഴയപടി തുടരുകയാണ്.

ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം എന്ന നിലക്ക് തയാറാക്കിയ പാലാട്ട് റോഡ്- ഈസ്റ്റ് ഒറ്റപ്പാലം ബൈപാസ് പദ്ധതി തുടർ പ്രവർത്തനമില്ലാത്ത സ്ഥിതിയാണ്.

കേസും കോടതി വ്യവഹാരങ്ങളുമായി പദ്ധതി പ്രവർത്തനം നീണ്ടുപോവുന്ന സ്ഥിതിയാണ്. പുതിയ സർക്കാർ വന്നാലെങ്കിലും പദ്ധതി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്ന് കരുതിയതും തെറ്റായിരിക്കുകയാണ്.
ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിൽ ജനം ശ്വാസംമുട്ടുന്ന സ്ഥിതിയാണ്. ഗതാഗത പ്രശ്നം പരിഹരിക്കാൻ യാതൊരു ബദൽ സംവിധാനവുമില്ലാത്ത സ്ഥിതിയാണ്. കേസുകൾ തീർപ്പായി ടെൻഡർ നടപടികളിലേക്ക് നീങ്ങിയ സമയത്താണ് സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായത്.

എന്നാൽ പുതിയ ഭരണം വന്ന് 100 ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ ടെൻഡർ വിളിക്കാൻ അധികൃതർ തയാറാവാത്ത സ്ഥിതിയാണ്. മൂന്നുവർഷംമുമ്പ് സ്ഥല ഉടമകളിൽ അധികംപേരും ഘട്ടംഘട്ടമായി പണം കൈപ്പറ്റുകയും സ്ഥലം സർക്കാറിനു നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഈ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ഇതുവരെ തയാറായിട്ടില്ലന്നാണ് സൂചന. സ്ഥലത്തിന്‍റെ വില കൈപ്പറ്റിയവർ തന്നെ ഈ സ്ഥലം ഇപ്പോഴും ഉപയോഗിച്ചു വരുകയാണ്.

മൂന്നുവർഷത്തിലധികമായി പണം നൽകി ഉടമസ്ഥത കൈമാറിയ സ്ഥലം ഏറ്റെടുക്കാതെ സർക്കാർ കാണിക്കുന്നത് അലംഭാവമാണെന്നാണ് ആക്ഷേപം. 75 കോടിയിൽപരം രൂപ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഈ തുകയുടെ മുന്നുവർഷത്തെ പലിശ മാത്രം കണക്കാക്കിയാൽ തന്നെ കോടികളുടെ നഷ്ട്ടമാണ് സർക്കാറിനുണ്ടായികൊണ്ടിരിക്കുന്നത്.
നടപടി വേഗത്തിലാക്കി പദ്ധതി പ്രവർത്തനം ഉടൻ തുടങ്ങണം എന്നാണ് ജനകീയ ആവശ്യം.

District News

ഇന്നുമുതൽ ചക്കിട്ടപാറ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവയ്ക്കും

ചക്കിട്ടപാറ: ഭരണസമിതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നുമുതൽ ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ കാട്ടുപന്നികളെ വേട്ടയാടുമെന്ന് പ്രസിഡന്‍റ് മോളി തോമസ്, വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട്‌ എന്നിവർ അറിയിച്ചു.

കൃഷിയും കർഷകരെയും സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യം വച്ചാണ് വാർഡ് മെംബർമാരുടെ മേൽനോട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. എം പാനൽ ഷൂട്ടർമാരായ ബേബി മൂങ്ങാമാക്കൽ, ഏബ്രഹാം കുരിശുംമൂട്ടിൽ, രാജേഷ് ചുവപ്പുങ്കൽ എന്നിവർക്കാണ് വെടിവയ്ക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

District News

സുരക്ഷയത്രയും റിബണിൽ!

മണ്ണാർക്കാട്: എടത്തനാട്ടുകര പൊൻപാറ റോഡിൽ പുളിയംതോടിന് കുറുകെയുള്ള പിലാച്ചോല പാലത്തിന്‍റെ കൈവരികൾ തകർന്നത് യാത്രക്കാർക്ക് ഭീഷണി.

പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കൈവരികൾ തകർന്ന നിലയിലായിട്ടും അധികൃതർ അപകട മുന്നറിയിപ്പിനായി റിബൺ കെട്ടിയിട്ടുണ്ടെന്നു മാത്രം. നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന പ്രധാന റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്.

എടത്തനാട്ടുകരയിൽനിന്ന് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് വഴി ഊട്ടിയിലേക്കുള്ള എളുപ്പമുള്ള റോഡാണിത്. വളവും വീതി കുറഞ്ഞ ഭാഗവും കൂടിയായതിനാൽ രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും അപകടസാധ്യത കൂടുതലാണ്. കൈവരികൾ തകർന്നതോടെ വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ തോട്ടിലേക്ക് പതിക്കാനുള്ള സാധ്യതയുമുണ്ട്.
അപകടം ഒഴിവാക്കുന്നതിനായി താൽക്കാലികമായി കെട്ടിയിരിക്കുന്ന മുന്നറിയിപ്പ് റിബൺ മാത്രമാണ് ഇപ്പോഴത്തെ സുരക്ഷാ സംവിധാനം. ശക്തമായ കാറ്റിലും മഴയിലും റിബൺ അഴിഞ്ഞുപോകാനുള്ള സാധ്യതയുള്ളതിനാൽ ഇത് മതിയായ സുരക്ഷാ സംവിധാനമല്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

പാലത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഏറെ ആശങ്കയിലുള്ളത്. അപകടം സംഭവിച്ചതിനുശേഷം നടപടിയെടുക്കുന്നതിന് പകരം, അടിയന്തരമായി പാലത്തിന്‍റെ തകർന്ന കൈവരികൾ പുനർനിർമിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

ഓടിക്കൊണ്ടിരിക്കേ ബസിന്‍റെ ആക്സിൽ ഒടിഞ്ഞു

ഒറ്റപ്പാലം: ഒറ്റപ്പാലം- ചെർപ്പുളശേരി റോഡിൽ നരകയാതന തുടരുന്നു. യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിന്‍റെ ആക്സിൽ ഒടിഞ്ഞു. ചെർപ്പുളശേരി- ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന കോഹിനൂർ ബസിന്‍റെ മെയിൻ ആക്സിലാണ് വരോട് സെന്‍ററിൽ ഓടിക്കൊണ്ടിരിക്കേ പൊട്ടിയത്. രണ്ട് യാത്രക്കാർക്കു പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് വൻ അപകടം ഒഴിവായത്. വാരിക്കുഴികൾക്ക് സമാനമായ വലിയ ഗർത്തങ്ങളാണ് ഒറ്റപ്പാലം മുതൽ ചെർപ്പുളശേരി വരെ റോഡിലുള്ളത്.

District News

ഇഎസ്എയിൽനിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന്

കൂരാച്ചുണ്ട്: ഇഎസ്എ പരിധിയിൽനിന്നും ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്തിൽ ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിൽ പാസാക്കിയ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇഎസ്എ പരിധി വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണം, കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്കകൾ അകറ്റുക, പശ്ചിമഘട്ട സംരക്ഷണത്തിന്‍റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രദേശവാസികളുടെയും അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിന്‍റെ തുടർനടപടികളുടെ ഭാഗമായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നാല്, അഞ്ച് തിയതികളില്‍ മുഴുവൻ വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർക്കും. പഞ്ചായത്ത് പ്രസിഡന്‍റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് ബിജു കടലാശേരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ, ഡാർളി ഏബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറയ്ക്കൽ, മെംബർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, എൻ.കെ. കുഞ്ഞമ്മദ്, എൻ.ജെ ആൻസമ്മ , പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത് എന്നിവർ പങ്കെടുത്തു.

District News

ജില്ലാ ബോൾ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

പാലക്കാട്: ജില്ലാ സീനിയർ ആൻഡ് സബ്ജൂണിയർ ബോൾ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് മേഴ്സി കോളജ് ഗ്രൗണ്ടിലും പന്നിയമ്പാടം സുബ്രഹ്്മണ്യ ക്ഷേത്രഗ്രൗണ്ടിലുമായി നടത്തി.

ജില്ലയിലെ വിവിധ ക്ലബുകളും സ്കൂളുകളും പങ്കെടുത്ത ചാമ്പ്യൻഷിപ്പ് ആവേശകരമായ മത്സരങ്ങൾക്ക് വേദിയായി. പുരുഷ വിഭാഗത്തിൽ പന്നിയമ്പാടം സ്പോർട്സ് ക്ലബ് ജേതാക്കളായി. എരിമയൂർ രണ്ടാം സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനവും മോയൻസ് സ്കൂൾ രണ്ടാംസ്ഥാനവും നേടി. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റോയൽ ക്ലബ് ചുങ്കമന്ദം ഒന്നാംസ്ഥാനവും എരിമയൂർ സ്കൂൾ രണ്ടാംസ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്‍റ് കെ. കൃഷ്ണദാസൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ബോൾ ബാഡ്മിന്‍റൺ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.കെ. ഹെൻട്രി അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് മർച്ചന്‍റ്സ് ചേംബർ സംസ്ഥാന പ്രസിഡന്‍റ് ജോബി വി. ചുങ്കത്ത് മുഖ്യാതിഥിയായി.

പാലക്കാട് ഡിവൈഎസ്പി കെ.എം. ബിജു സമ്മാനദാനം നിർവഹിച്ചു. ട്രഷറർ ഗംഗാധരൻ, വൈസ് പ്രസിഡന്‍റ് രാജൻ, സെക്രട്ടറി അനീഷ് ബാബു, സുജിത്ത് എന്നിവർ പ്രസംഗിച്ചു. ജോയിന്‍റ് സെക്രട്ടറി പ്രദീപ് നന്ദി പറഞ്ഞു.

District News

അടിപ്പെരണ്ട അമലഗിരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി

നെന്മാറ: അടിപ്പെരണ്ട അമലഗിരി മലങ്കര സുറിയാനി കാത്തോലിക്കപ്പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി.
മുവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയഡോഷിയസ് മെത്രാപ്പോലീത്ത കൊടിയുയർത്തി.

ഇന്നുമുതൽ ഏഴുവരെ എല്ലാദിവസവും വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, നേർച്ച എന്നിവയുണ്ടായിരിക്കും. ഏഴിന് വൈകുന്നേരം വിശുദ്ധ കുർബാനയ്ക്കുശേഷം അടിപ്പെരണ്ട കവലയിലേക്ക് റാസ. എട്ടിന് രാവിലെ 8.45ന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. പ്രദക്ഷിണം, നേർച്ച വിളമ്പ് എന്നിവയോടുകൂടി തിരുനാളിന് സമാപനമാകും. വികാരി ജനറാൾ ഫാ. തോമസ് ഞരക്കാട്ട് തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.

District News

അടിവാരം അങ്ങാടിയിൽനിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് നടപ്പാത വേണം: മന്ത്രിക്ക് നിവേദനം നൽകി

അടിവാരം: അടിവാരം അങ്ങാടിയിൽ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ദേശീയപാതയോരത്ത് അടിയന്തരമായി നടപ്പാത സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി.കെ. ബഷീറിന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിജു താന്നിക്കാകുഴി നിവേദനം നൽകി.

അടിവാരം അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാതയ്ക്ക് അഭിമുഖമായി എല്ലാവിധ സൗകര്യങ്ങളോടെയും സജ്ജമാക്കിയ പുതിയ ബസ് സ്റ്റാന്‍ഡ് നിലവിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. എന്നാൽ അടിവാരം അങ്ങാടി ഭാഗത്തുനിന്നും സ്റ്റാന്‍ഡിലേക്ക് ദിവസേന പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് പാതയോരത്ത് നടപ്പാതയില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്.

അപകട സാധ്യത വളരെയേറെയുള്ള ഈ പാതയിൽ അടിയന്തരമായി നടപ്പാത നിർമിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. തിരുവമ്പാടി എംഎൽഎ സി.കെ. കാസിമിന്‍റെ അധ്യക്ഷതയിൽ പുതുപ്പാടി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സർവകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

വിഷയത്തിന്‍റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും വേഗത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

District News

പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ പ്ലസ് വൺ ബാച്ച് ഉദ്ഘാടനം

കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ബയോളജി സയൻസ് ബാച്ചാണ് ഈ വർഷം സ്‌കൂളിന് അനുവദിച്ചത്.

വിദ്യാരത്ന അധ്യാപക അവാർഡിന് അർഹനായ അധ്യാപകൻ മൈക്കിൾ ജോസഫിനേയും പ്ലസ് വൺ പരീക്ഷയിൽ മികച്ച വിദ്യാർഥികളേയും ചടങ്ങിൽ അനുമോദിച്ചു.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നീതു ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുൺ ഓലിക്കൽ, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാമുദീൻ പൊന്നംകോട്, വാർഡ് മെംബർ വി.കെ. റഷീന, മെംബർമാരായ പി.എസ്. ഹുസൈൻ, കെ.എസ്. സന്ധിക, പിടിഎ പ്രസിഡന്‍റ് പി. ജയരാജൻ, പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, പ്രധാനാധ്യാപിക ടി. സബിത , പി.കെ അബ്‌ദുൾ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

District News

കുടുംബശ്രീ ഓണം മേളകള്‍: നേടിയത് 3.15 കോടിയുടെ വിറ്റുവരവ്

പങ്കെടുത്തത് 4230 കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍

കോഴിക്കോട്: കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച വിവിധ ഓണം വിപണനമേളകളിൽ നേടിയത് മികച്ച വിറ്റുവരവ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച 148 മേളകളിലൂടെ ആകെ 3,15,07,517 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.

വിവിധ തദ്ദേശ സ്ഥാപനതലങ്ങളിലും കുടുംബശ്രി സംവിധാനത്തിന് കീഴിലുമായി നടന്ന മേളകളില്‍ 4230 കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ നബാര്‍ഡിന്‍റെ സഹകരണത്തോടെ ചെങ്കോട്ടുകാവ് പഞ്ചായത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണം വിപണനമേളയില്‍ ആകെ 12,48,115 രൂപയുടെ വിറ്റുവരവുണ്ടായി.

ഓണം ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സപ്ലൈകോ സംഘടിപ്പിച്ച മെഗാ മേളയോടനുബന്ധിച്ച് ഒരുക്കിയ കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേളയില്‍ 5,38,150 രൂപയുടെ വിറ്റുവരവും നേടി.  കുടുംബശ്രീ സിഡിഎസ് സംവിധാനത്തിലൂടെ വിതരണം ചെയ്ത 4230 ഓണക്കിറ്റുകളില്‍ നിന്ന് 22,41,500 രൂപയുടെ വിറ്റുവരവുണ്ടായി.

ഓണം സദ്യയ്ക്കും കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ക്കും മികച്ച വിപണി ലഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി ലഭിച്ച 4021 ഓണസദ്യ ഓര്‍ഡറുകളിലൂടെ 10,06,000 രൂപയുടെ വിറ്റുവരവ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ നേടി. ഓണക്കനിയുടെ ഭാഗമായി ജെഎല്‍ജി കര്‍ഷകരുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച 30,527 കിലോ പച്ചക്കറികള്‍ വിപണിയിലെത്തിച്ച് ആകെ 29,18,705 രൂപയുടെ വിറ്റുവരവും നേടാനായി.

നിറപൊലിമയുടെ ഭാഗമായി നടത്തിയ നിറപൊലിമ പൂക്കൃഷിക്ക് ലഭിച്ചത് 4,98,898 രൂപയുടെ വിറ്റുവരവാണ്. ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ക്ക് വിപണി ലഭ്യമാക്കുക, ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുക, സംരംഭകരുടെ വരുമാനം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ തലങ്ങളിലായി ഓണം വിപണന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിഡിഎസുകള്‍, കുടുംബശ്രീ സംരംഭകര്‍, വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം വിപണന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

District News

പാലത്തിനോടുചേർന്ന് വന്പൻ കുഴി; യാത്രികർക്ക് ഭീഷണി

നെല്ലിയാമ്പതി: പുലയമ്പാറ- സീതാർകുണ്ട് വ്യൂ പോയിന്‍റ് റോഡിൽ പുലയമ്പാറ ജംഗ്ഷന് സമീപം പൊതുമരാമത്ത് റോഡിൽ പാലത്തിനോടുചേർന്ന് രൂപപ്പെട്ട ആഴത്തിലുള്ള വൻകുഴി വാഹനയാത്രക്കാർക്ക് ഭീഷണി.
പാലത്തിനു സമീപത്തുതന്നെ റോഡിൽ വലിയ കുഴി രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടാനുള്ള സാധ്യതയുമേറി.

രാത്രികാലങ്ങളിലും മഴ പെയ്യുന്ന സമയത്തും കുഴി വ്യക്തമായി കാണാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
അടുത്ത അപകടമുണ്ടാകുന്നതിനുമുമ്പ് കുഴി അടയ്ക്കുന്നതിനും റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ് ആവശ്യപ്പെട്ടു.

District News

ഓണാഘോഷം മലയാളിയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമെന്ന്

കോഴിക്കോട്: ഓണാഘോഷം മലയാളിയുടെ സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് സാഹിത്യകാരൻ യു.കെ. കുമാരൻ. കാലിക്കട്ട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്പെങ്ങുമില്ലാത്ത രീതിയിലാണ് ഓണത്തെ എല്ലാവരും ചേർന്ന് ജാതി-മത-വർഗ വ്യത്യാസമില്ലാതെ ആഘോഷമാക്കുന്നത്. ഓണമെന്ന ആശയം ഒരിക്കൽപോലും പുതുമ വറ്റാത്ത ഒന്നാണ്. മനുഷ്യരെ ഒന്നുപോലെ കാണുന്നുവെന്ന മഹത്തായ ആശയം ഓരോ വർഷവും ഓണം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നതായും യു.കെ. കുമാരൻ കൂട്ടിച്ചേർത്തു.ചേംബർ പ്രസിഡന്‍റ് എ.പി. അബ്‌ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു.

District News

ഡോക്ടർമാരില്ലാതെ ന്യൂറോ സർജറി വിഭാഗം

കൊച്ചി: എറണാകുളം മെഡിക്കൽ കോളജിൽ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ സ്പെഷാലിറ്റി ചികിത്സ ലഭിച്ചിരുന്ന ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല. ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരുടെ മൂന്നു തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
അത്യാധുനിക സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഒരുക്കിയ ന്യൂറോ സർജറി വിഭാഗത്തിൽ, താക്കോൽദ്വാര ശസ്ത്രക്രിയകൾ ഉൾപ്പടെ നേരത്തെ വിജയകരമായി നടന്നിരുന്നു.

സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ചു കുറഞ്ഞ ചെലവിൽ സങ്കീർണമായ ശസ്ത്രക്രിയകളും ചികിത്സകളും നടത്താനായിരുന്നതു സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമായിരുന്നു.
ആശുപത്രിയിലെ ജനറൽ സർജറി, ഓർത്തോപീഡിക്സ്, കാഷ്വാലിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടർമാരില്ലെന്നു പരാതിയുണ്ട്.

ജനറൽ സർജറി വിഭാഗ ത്തിൽ 15 സ്ഥിരം ഡോക്ടർമാർ വേണ്ട സ്ഥാന നിലവിലുള്ളത് 11 പേരാണ്.
ഓർത്തോപീഡിക്സിൽ ഒന്പതു തസ്തികകളിൽ ആറു പേർ മാത്രമാണ് സ്ഥിരം ഡോക്ടർമാരായുള്ളത്. എമർജൻസി മെഡിസിനിൽ സ്ഥിരം ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
നിലവിൽ ഇവിടെ സേവനം ചെയ്യുന്നതു കരാർ അടിസ്ഥാനത്തിലുള്ള രണ്ടു ഡോക്ടർമാരാണ്.

അതേസമയം മെഡിക്കൽ കോളജിൽ ആവശ്യമായ ഗ്യാസ്ട്രോ എൻട്രോളജി, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് കാർഡിയോളജി എന്നീ വിഭാഗങ്ങളിലേക്കു പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

District News

തിരുനാള്‍ കൊടിയേറി

ോകോഴിക്കോട്: സിറ്റി സെന്‍റ് ജോസഫ്‌സ് പള്ളിയില്‍ കന്യാമറിയത്തിന്‍റെ ജനന തിരുനാളിന് വികാരി ഫാ. വില്യം രാജന്‍ കൊടിയേറ്റി. ദിവ്യബലിക്ക് കല്ലായി സെന്‍റ് പാട്രിക്‌സ് പള്ളി വികാരി ഫാ. ആന്‍റണി പാല്യത്തറ മുഖ്യ കാര്‍മികത്വം വഹിച്ചു.

ഫാ. വില്യം രാജന്‍, സഹവികാരി ഫാ. ഷാന്‍റോ ആന്‍റണി എന്നിവര്‍ സഹകാര്‍മികരായിരുന്നു. സെന്‍റ് വിന്‍സെന്‍റ് കോളനിയിലെ ഹോളി റെഡീമേഴ്‌സ് കോണ്‍വെന്‍റ് നേതൃത്വം നല്‍കി. എട്ടിന് കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജന്‍സന്‍ പുത്തന്‍വീട്ടില്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും.

District News

"സജിമോൻ' ബസിന്‍റെ പെർമിറ്റ്‌ റദ്ദാക്കാൻ അപേക്ഷ നൽകി

കൊച്ചി: ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ എറണാകുളം സെൻട്രൽ പൊലിസ്‌ പിടിച്ചെടുത്ത "സജിമോൻ' ബസിന്‍റെ പെർമിറ്റ്‌ റദ്ദാക്കാൻ സെൻട്രൽ പൊലിസ്‌ അപേക്ഷ നൽകി. എറണാകുളം ആർടിഒയ്‌ക്ക്‌ ഇ–മെയിൽ വഴിയാണ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഇന്നലെ അപേക്ഷ നൽകിയത്‌. അതേ സമയം ബസിന്‍റെ ആർസി ബുക്ക്‌ അടക്കമുള്ള രേഖകൾ പൊലിസ്‌ ഇന്നലെ കോടതിയിൽ ഹാജരാക്കി.

ബസ്‌ പിഴയടയ്‌ക്കാനുള്ളത്‌ 200 ചെല്ലാനുകളാണെന്ന വിവരവും സെൻട്രൽ പൊലിസ്‌ കോടതിയെ അറിയിച്ചു. 200ഓളം ഗതാഗത നിയമലംഘനങ്ങൾക്ക്‌ പിഴയടയ്‌ക്കാനുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് ബസ്‌ രേഖകൾ പൊലിസ്‌ ജില്ലാ കോടതിയിൽ ഹാജരാക്കിയത്‌. ഓട്ടോറിക്ഷക്കാരനെ മർദിച്ചതിന് സജിമോൻ ബസിലെ ജീവനക്കാരായ പള്ളുരുത്തി സ്വദേശി എം.സെഡ്. നഹാസ് (28), സഹോദരൻ എം.സെഡ്‌. നസറുദ്ദീൻ (38), കുമ്പളങ്ങി സ്വദേശി ബ്രിസ്റ്റോ മാത്യൂസ്‌ (30) എന്നിവരെ സെൻട്രൽ പൊലിസ് ശനിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു.

വെള്ളി രാത്രി 7.45ന് എറണാകുളം നോർത്ത് ടൗൺ ഹാളിനു മുന്നിലെ പമ്പിനു സമീപമായിരുന്നു സംഭവം. കോന്തുരുത്തി സ്വദേശി ഹാഷിമിനെയാണ് ക്രൂരമായി മർദിച്ചത്.

District News

ജില്ലാ സീനിയർ ബോൾ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്‍റൺ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എംജെ ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ബോൾ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഫുഡ്‌സോ നടുവട്ടവും ഫറോക്ക് റിക്രിയേഷൻ ക്ലബ്ബും സംയുക്ത ജേതാക്കളായി.

വനിതാ വിഭാഗത്തിൽ ഫാറൂഖ് കോളജ് ചാമ്പ്യന്മാരായി. ചാലിയാർ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. പുരുഷന്മാരിൽ കോസ്മിക് വൈൽഡ് ഫറോക്കും വനിതകളിൽ എസ്ഐഎച്ച്എസ്‌‌എസ് ഉമ്മത്തൂരും മൂന്നാം സ്ഥാനം നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ അസോസിയേഷൻ സെക്രട്ടറി പി.എം. റിയാസ് അധ്യക്ഷത വഹിച്ചു.

District News

മുനമ്പം-അഴീക്കോട് പാലം മുനമ്പം കര തൊടാൻ മൂന്നു ഗർഡർ ദൂരം മാത്രം

ചെറായി: ദ്രുതഗതിയിൽ നിർമാണം നടക്കുന്ന മുനമ്പം-അഴീക്കോട് പാലം മുനമ്പം കര തൊടാൻ ഇനി മൂന്നു ഗർഡറുകളുടെ ദൂരം മാത്രം.
അഴീക്കോട് നിന്ന് നിർമാണം തുടങ്ങിയ പാലത്തിന്‍റെ, കായലിലെ മൂന്നു ഗർഡറുകളാണ് ഇനി സ്ഥാപിക്കാനുള്ളത്. ഇതിൽ ഒരെണ്ണം അടുത്ത ആഴ്ച സ്ഥാപിക്കും.

മുനമ്പം ഭാഗത്ത് കരയിൽ അപ്രോച്ചിലെ തൂണുകളിൽ നാല് ഗർഡറുകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ഇതു കൂടി പൂർത്തീകരിച്ചാൽ നിർമാണം അവസാന ഘട്ടത്തിലെത്തും.

തുടർന്ന് മുനമ്പം ഭാഗത്തെ അപ്രോച്ച് റോഡിന്‍റെ പണികളും പാലത്തിൽ നടപ്പാത, സൈക്കിൾ പാത, വൈദ്യുതി വിളക്കുകൾ എന്നിവയും കൂടി സ്ഥാപിച്ച് കഴിഞ്ഞാൽ പണി പൂർത്തിയാകും.
അപ്രോച്ച് ഉൾപ്പടെ 1123 മീറ്റർ നീളവും 15.7 മീറ്റർ വീതിയുമുള്ള പാലത്തിന് 1.5 മീറ്റർ വീതിയുള്ള നടപ്പാതയും 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കുമാണ് ഉള്ളത്.

District News

കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്

കുറ്റ്യാടി: കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റ്യാടി-വടകര റോഡിൽ ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവർ മരുതോങ്കര ആലിൽ പള്ളത്തിൽ അനിൽ (47), ഭാര്യ ഷൈനി (37), നീലേച്ചുകുന്ന് സ്വദേശി വി.പി. പവിത്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് നാട്ടുകാരും കുറ്റ്യാടി പൊലിസും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റ അനിലിനെയും ഷൈനിയെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

District News

മദ്യപിച്ച് വാഹനമോടിച്ചാൽ ഡ്രൈവർമാർക്ക് ഇനി ഇംപോസിഷൻ

കാക്കനാട്: മദ്യപിച്ചും പുകവലിച്ചും വാഹനം ഓടിക്കുന്നവരെ പിടികൂടി 200 തവണ വരെ ഇനി മുതൽ ഇംപോസിഷൻ എഴുതിപ്പിക്കുമെന്ന് തൃക്കാക്കര എസിപിയുടെ മുന്നറിയിപ്പ്. പിഴ ഈടാക്കുന്നതിനു പകരം ഇംപോസിഷൻ എഴുതിച്ചാൽ ഡ്രൈവർമാർക്ക് മനംമാറ്റം ഉണ്ടാവും എന്നാണ് അസിസ്റ്റന്‍റ് കമ്മീഷണർ പറയുന്നത്.

തൃക്കാക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നു മദ്യപിച്ച നിലയിൽ കണ്ടെത്തിയ ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാർ എസി പി ഓഫീസിൽ ഇംപോസിഷൻ എഴുതിയത് രണ്ടു ദിവസം മുൻപാണ്.

ഞാനിനി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. മദ്യപാനവും ലഹരിമരുന്നുപയോഗവും തെറ്റാണ് എന്നെനിക്കറിയാം, ഗതാഗത നിയമലംഘനം നടത്തില്ല എന്നിങ്ങനെ വെള്ളക്കടലാസിൽ 200 തവണ വരെ ഇംപോസിഷൻ എഴുതിക്കാനാണ് എസിപിയുടെ നിർദേശം.

 

District News

മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഹോക്കി ടർഫ് നിർമാണത്തിൽ അപാകതയെ

കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റെ (സിഎസ്എംഎൽ) 9.51 കോടി ഉപയോഗിച്ച് സ്പോർട്സ് കേരള ഫൗണ്ടേഷൻ നിർമിച്ച സിന്തറ്റിക് ഹോക്കി ടർഫ് നിർമാണത്തി ൽ അപാകതയെന്ന് ആരോപണം. വീഡ് ബാരിയർ പ്രൊട്ടക്ഷൻ നൽകാതെയാണ് ടർഫ് നിർമിച്ചതെന്നാണ് ആക്ഷേപം.

സിന്തറ്റിക് പ്രതലത്തിൽ പുല്ലുകൾ വളർന്നു. ഹോസ്പിറ്റൽ റോഡിന് സമീപമുള്ള പ്രവേശന കവാടത്തിൽ കടുത്ത വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ടർഫിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. നിർമാണത്തിലെ അപാകതകളും കൃത്യമായ പരിപാലനമില്ലായ്മയും കാരണം ടർഫ് നശിച്ചു കൊണ്ടിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ആരോപിച്ചു.

ടർഫിന്‍റെ നിർമാണ നിലവാരത്തെക്കുറിച്ച് സ്വതന്ത്ര സംഘത്തെക്കൊണ്ട് അന്വേഷിക്കുക, സബ്-ബേസ് പ്രതലം പുനരുദ്ധരിക്കുക, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ആം ആദ്മി പാർട്ടി ഉന്നയിച്ചു.്

District News

തകര്‍ന്ന റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണം: കമ്മീഷന്‍

കൊച്ചി: ജില്ലയിലെ വിവിധ റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തി റോഡുകള്‍ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

പനങ്ങാട്-കുമ്പളം പാലം അപ്രോച്ച് റോഡുമായി സംഗമിക്കുന്ന ഭാഗം, നെട്ടൂര്‍-കുണ്ടന്നൂര്‍ പാലത്തിന് സമീപമുള്ള നെട്ടൂര്‍ അപ്രോച്ച് റോഡ്, കുമ്പളം-അരൂര്‍ പാലത്തിന്‍റെ റോഡ്, മാടവന ജംഗ്ഷന് സമീപമുള്ള റോഡ്, വൈറ്റില ജംഗ്ഷന് സമീപം പാലാരിവട്ടം ഭാഗത്തേക്ക് പോകുന്ന പൊന്നുരുത്തി റെയില്‍ ഓവര്‍ബ്രിഡ്ജിന് സമീപമുള്ള റോഡ് എന്നിവിടങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
ഈ റോഡുകള്‍ ഏത് ഏജന്‍സിക്കു കീഴിലാണ് വരുന്നതെന്ന് കണ്ടെത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ബന്ധപ്പെട്ട ഏജന്‍സികളിലെ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ സ്ഥലപരിശോധന നടത്തി അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തണം.
സ്വീകരിച്ച നടപടികള്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കണം. അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തിയതായി ജില്ലാ കളക്‌ടര്‍ ഉറപ്പാക്കണമെന്നും ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശം നല്‍കി.

ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടറും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരും അഞ്ചാഴ്ചയ്ക്കകം സമര്‍പ്പിക്കണം.
ജില്ലാ കളക്ടറുടെ പ്രതിനിധിയും അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരും ഒക്ടോബര്‍ 23ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരായി വസ്തുതകള്‍ ധരിപ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.

District News

തൈക്കൂടം പാലത്തിൽ ലോറി മറിഞ്ഞു

തൈക്കൂടം: ദേശീയപാതയിൽ തൈക്കൂടം പാലത്തിൽ ലോറി മറിഞ്ഞു, ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. തമിഴ്‌നാട് നാഗപട്ടണത്ത് നിന്ന് അരൂരിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴോടെ ക്രെയിനെത്തിച്ചാണ് ലോറി നീക്കിയത്. രണ്ടു മണിക്കൂർ ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

വിദേശത്തേക്ക് കൊണ്ടു പോകാനുള്ള കണവ മത്സ്യമായിരുന്നു മറിഞ്ഞ ലോറിയിൽ ഉണ്ടായിരുന്നത്.

District News

കാറപകടം; കാക്കനാട്-എറണാകുളം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു

കാക്കനാട്: മെട്രോ റെയിൽ പദ്ധതിക്കായി റോഡരികിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഷീൽഡിൽ കാർ ഇടിച്ചതിനെ തുടർന്ന് കാക്കനാട്-എറണാകുളം റൂട്ടിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ ചെമ്പുമുക്ക് സെന്‍റ് മൈക്കിൾസ് പള്ളിക്ക് സമീപമായിരുന്നു അപകടം. കാക്കനാട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടു നീങ്ങിയ കാർ റോഡിന് കുറുകെ കിടന്നതോടെയാണ് ഗതാഗതം തടസപ്പെട്ടത്.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കാക്കനാട് മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്തായിരുന്നു അപകടം. കാറിന്‍റെ മുൻഭാഗത്തെ ടയറുകൾ പൊട്ടി. കാറോടിച്ചിരുന്ന വീട്ടമ്മ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മെട്രോ റെയിൽ പദ്ധതിക്കായി സ്ഥലത്തെത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ കാർ റോഡിൽനിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

District News

ഗതാഗതക്കുരുക്കിന് പരിഹാരമായി നാല് പുതിയ റോഡുകൾ

കൂത്താട്ടുകുളം: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നാല് പുതിയ റോഡുകൾ നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം. മന്ത്രി അനൂപ് ജേക്കബ്, നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൂത്താട്ടുകുളം ടിബി ജംഗ്ഷൻ മുതൽ ഓണംകുന്ന് റോഡ് വരെയുള്ള സർവേ നടപടികൾ പൂർത്തിയാക്കി.

ടൗൺ റിംഗ് റോഡിന്‍റെ ഭാഗമായി എംസി റോഡിലെ ടി.ബി. കവലയിൽനിന്ന് തുടങ്ങി എംവിഐപി യുടെ സിമന്‍റ് ഗോഡൗൺ വഴി ഓണംകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന വഴി എട്ടു മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കുന്നതിന് ആവശ്യമായ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനായി പ്രദേശത്തെ ഒന്പത് സ്ഥലമുടമകളുമായി ചർച്ച നടത്തുകയും സൗജന്യമായി സ്ഥലം വിട്ടു നൽകുകയും ചെയ്തു.

ടി.ബി. കവല മുതൽ ഗോഡൗൺ വരെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് നിർമിക്കുക. എംസി റോഡിലെ ചോരക്കുഴി പാലം ഭാഗത്തുനിന്ന് തുടങ്ങി പള്ളിത്താഴം, തെക്കേക്കൂറ്റ് പാലം, ശ്രീധരീയം റോഡ്, ജയന്തി റോഡ് വഴി കൂത്താട്ടുകുളം - ഒലിയപ്പുറം റോഡിലെ അശ്വതി കവലയ്ക്ക് സമീപമെത്തി നടക്കാവ് ഹൈവേയിലൂടെ പൈറ്റക്കുളത്ത് കുരിശിനു സമീപം തിരിഞ്ഞ് കുങ്കുമശേരി വഴി എംസി റോഡിൽ എത്തും വിധത്തിലാണ് ബൈപാസ് റോഡ് നിർമിക്കുക.

കൂടാതെ ടൗൺ നടപ്പുറം ബൈപാസിൽനിന്ന് തോട്ടുപുറം, വഴി ജയന്തി റോഡിലേക്ക് പ്രവേശിക്കുന്ന 10 മീറ്റർ വീതിയും 200 മീറ്റർ നീളവുമുള്ള റോഡും, പെൻഷൻ ഭവൻ കേളി റോഡിൽനിന്ന് പൊലിസ് ക്വാർട്ടേഴ്സ് വഴി എംസി റോഡിലെ കോൺഗ്രസ് ഭവന് മുന്നിലെത്തുന്ന റോഡും നഗരസഭയുടെ പരിഗണനയിൽ ഉള്ളതായി നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥലമളക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു.

 

District News

പെരുവന്പാടത്ത് പട്ടാപ്പകൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

നിലന്പൂർ: പെരുവന്പാടത്ത് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പെരുവന്പാടം മുതുവാൻ ആദിവാസി നഗറിലെ ഗിരീഷിനാണ് (53) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ അകന്പാടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.

കൂണ്‍ ശേഖരിക്കാൻ കൂട്ടുകാർക്കൊപ്പം പോകുന്പോൾ കുറുവൻപുഴയുടെ ഇടിവണ്ണ ഈക്കാട് ഭാഗത്ത് കാട്ടിൽ മറഞ്ഞുനിന്ന കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയെ കണ്ട് കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ കാട്ടാന ഗിരീഷിന് നേരേ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. നെഞ്ചിന്‍റെ ഇടത് ഭാഗത്തിനു താഴെയും വയറിനും പരിക്കുണ്ട്. തോളെല്ലിന് പൊട്ടലേറ്റു.

വീണു കിടന്ന ഗിരീഷിനെ മറികടന്ന് കാട്ടാന എടക്കോട് വനമേഖലയിലേക്ക് പോയതിനാലാണ് ഗിരീഷ് വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
പെരുവന്പാടം മേഖല കഴിഞ്ഞ ഒരു വർഷത്തിലേറെയായി കാട്ടാന ഭീതിയിലാണ്. പെരുവന്പാടത്തെ മലയോര കർഷകരും ആദിവാസി കുടുംബങ്ങളും ഇതുമൂലം ഭയന്നാണ് കഴിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ നാശം വിതച്ചത്.

പെരുവന്പാടത്ത് വീടുകളുടെ ജനലുകൾ തകർക്കുകയും നിരവധി യാത്രക്കാരെ പിന്നാലെ കൂടി ഓടിക്കുകയും ചെയ്യുന്ന അപകടകാരിയായ മോഴയാന കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പെരുവന്പാടത്തിന് സമീപമുള്ള എടക്കോട് വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ശല്യക്കാരനായ കാട്ടാനയെ പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നാവശ്യം വാർഡംഗം അച്ചാമ്മ ജോസഫ് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

District News

ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ കാലഘട്ടത്തിന്‍റെ അനിവാര്യത: മാർ ബെന്നി വര്‍ഗീസ് പുല്‍പറമ്പില്‍

കോതമംഗലം: ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും കൂടുതല്‍ ജനങ്ങള്‍ ജീവകാരുണ്യമേഖലയിലേക്ക് കടന്ന് വരണമെന്നും ഇറ്റാനഗര്‍ ബിഷപ് മാര്‍ ബെന്നി വര്‍ഗീസ് പുല്‍പറമ്പിൽ. കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി വടാട്ടുപാറ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മന്നയുടെ മൂന്നാം വാര്‍ഷികം കോതമംഗലം സെന്‍റ് ജോസഫ്സ് അസൈലം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ന കഴിഞ്ഞ മൂന്നു വര്‍ഷമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച ദിവസങ്ങളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സൗജന്യ ഉച്ചഭക്ഷണം നല്‍കിയിരുന്നു. ഇതോടൊപ്പം ചികിത്സാസഹായവും രക്തദാനവും നടത്തുന്നുണ്ട്. ചടങ്ങിൽ വടാട്ടുപാറ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജോര്‍ജ് പീച്ചാനിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറമ്പേല്‍, ജോയി പനയ്ക്കല്‍, കെ.വി. ഏണസ്റ്റ്, സിസ്റ്റര്‍ റാണി മരിയ, ഏലിയാമ്മ പൗലോസ് എന്നിവരെ ബിഷപ്, രൂപത ഫാമിലി അപ്പോസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ആന്‍റണി പുത്തന്‍കുളം, നാടുകാണി പള്ളി വികാരി ഫാ. അഡ്വ. റോബിന്‍ പടിഞ്ഞാറേകൂറ്റ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

രൂപത ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ബിജു വെട്ടിക്കുഴ, കെ.എം. ജോയി, ജോണ്‍സണ്‍ കറുകപ്പിള്ളില്‍, മുരളി കുട്ടമ്പുഴ, ജിജു വര്‍ഗീസ്, സിസ്റ്റര്‍ ലിസീന, സിസ്റ്റര്‍ റെജീന, ജോസ് കൈതമന, പോള്‍ കൊങ്ങാടന്‍, തോമസ് തറമുട്ടം, മാര്‍ട്ടിന്‍ കീഴേമാടന്‍, സാബു കുരിശിങ്കല്‍, മാത്യു ആന്‍റോ, ഫ്രാന്‍സിസ് അമ്പാട്ട്, സിജി ബിജു, എന്നിവര്‍ പ്രസംഗിച്ചു.

District News

കൊലവിളിയുമായി കാട്ടാനകൾ; നടപടിയെടുക്കാതെ വനംവകുപ്പ്

നിലന്പൂർ: ശല്യക്കാരായ കാട്ടാനകളെ കാടു കയറ്റാതെ വനംവകുപ്പ്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച് കാട്ടാനകൾ. പന്തീരായിരം ഉൾവനത്തിൽനിന്ന് തീറ്റയും വെള്ളവും തേടി ജനവാസമേഖലയോട് ചേർന്ന എടക്കോട്, പൊക്കോട്, കാനകുത്ത് ഭാഗങ്ങളിൽ തന്പടിച്ചിട്ടുള്ള കാട്ടാനകളെ കാടു കയറ്റാൻ നടപടിയെടുക്കാതെ വനംവകുപ്പ് മുന്നോട്ട് പോകുന്നതാണ് ജനവാസ മേഖലകളിൽ ഭീതി വിതച്ച് കാട്ടാനകൾ നിലയുറപ്പിക്കാൻ കാരണം.

നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നിലന്പൂർ കനോലി പ്ലോട്ടിൽ യോഗം ചേരുകയും ജനവാസകേന്ദ്രത്തിലെത്തുന്ന കാട്ടാനകളെ ഉടൻ പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റിവിടുമെന്ന് പറഞ്ഞതല്ലാതെ കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല. നിലന്പൂർ നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ്, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനുശ്രീ സുരേഷ് ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു.

കാട്ടാനകൾ ജനവാസ മേഖലയോട് ചേർന്ന വനഭാഗങ്ങളിൽ തന്പടിക്കുകയും പ്രദേശത്തെ വീടുകളുടെ ഗേറ്റുകളും മതിലുകളും തകർക്കുകയും ചെയ്യുകയാണ്. നിലന്പൂർ നഗരസഭയുടെ കരിന്പുഴ, പാത്തിപ്പാറ, കോവിലകത്തുമുറി, ആശുപത്രിക്കുന്ന് ഭാഗങ്ങളിലും ചാലിയാർ പഞ്ചായത്തിലെ മൈലാടിപൊട്ടി, മൈലാടി, പെരുന്പത്തൂർ, ആലോടി, പെരുവന്പാടം, മൂലേപ്പാടം ഭാഗങ്ങളിലും ഭീതി വിതക്കുന്നത് പന്തീരായിരം വനത്തിൽനിന്നിറങ്ങുന്ന കാട്ടാനകളാണ്.

വനംവകുപ്പും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും വകുപ്പ് മന്ത്രിയും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശല്യക്കാരായ കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നാണ് ആവശ്യം. സോളാർ വൈദ്യുത വേലികൾ തകർത്താണ് പല ഭാഗങ്ങളിലും കാട്ടാനകൾ എത്തുന്നത്. പെരുവന്പാടത്ത് പട്ടാപ്പകൽ മുതുവാൻ ആദിവാസി നഗറിലെ ഗിരീഷി (53)നാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒടുവിൽ പരിക്കേറ്റത്.

District News

പിറവം ഫുഡ് ഫെസ്റ്റിവലിലെ പരിശോധന വിവാദം

പിറവം: നഗരസഭയിലെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്ക് എത്തിയ സംഭവം വിവാദമാകുന്നു.

ഉദ്യോഗസ്ഥരുടെ പരിശോധനാ നടപടികൾ തടസപ്പെടുത്തിയ ചെയർപേഴ്സണടക്കമുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നടന്ന ഫുഡ് ഫെസ്റ്റിവലിലാണ് ഏതാനും ഉദ്യോഗസ്ഥരെത്തിയത്. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് നേതാക്കളായ കെ.പി. സലിം, വി. ആർ. സോമൻ, ഡോ. അജേഷ് മനോഹർ, ജൂലി സാബു , സോജൻ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

District News

അടയ്ക്ക മോഷണം: നാലുപേര്‍ അറസ്റ്റില്‍

300 കിലോ അടയ്ക്കയും വാഹനവും പൊലിസ് പിടിച്ചെടുത്തു

എടക്കര: കമുകിന്‍ തോട്ടത്തില്‍നിന്ന് പച്ച അടയ്ക്ക മോഷ്ടിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. നാരോക്കാവ് വെട്ടിക്കുഴിയില്‍ അഭിഷേക് (25), അമ്പിട്ടാംപൊട്ടി കളത്തില്‍ ശ്രീജിത്ത് (21), ഉപ്പട സ്വദേശികളായ പനാളില്‍ നിഖില്‍ (22), ശ്യാമപ്രസാദ് (22) എന്നിവരെയാണ് പോത്തുകല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. ജയകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

അടയ്ക്ക കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും 300 കിലോ അടയ്ക്കയും പൊലിസ് പിടിച്ചെടുത്തു. പ്രതികളില്‍ ഒരാളായ ശ്രീജിത്ത് പോക്സോ കേസിലും പ്രതിയാണ്.

എരുമമുണ്ട സ്വദേശി സി.എച്ച്. ഉമ്മറിന്‍റെ കമുകിന്‍ തോട്ടത്തിന്‍റെ വേലി പൊളിച്ചാണ് സംഘം കമുകളില്‍നിന്ന് അടയ്ക്ക മോഷ്ടിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു മോഷണം.

തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയി ഉപ്പടയിലെ മലഞ്ചരക്ക് കടയില്‍ വില്‍പന നടത്തുന്നതിനിടെ പ്രതികളെ പൊലിസ് പിടികൂടുകയായിരുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

District News

ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണശ്രമമെന്ന്

കല്ലൂർക്കാട്: ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേനയെത്തിയ യുവതികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കല്ലൂർക്കാട് നീറമ്പുഴ കവലയ്ക്കു സമീപമാണ് സംഘത്തെ കണ്ടത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലിസ് സ്ഥലത്തെത്തി. ചാക്കുകളിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന രീതിയിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണ ലക്ഷ്യമായിരുന്നെന്നാണ് സംശയം.

വീടുകളിലെ താമസക്കാർ ജോലിക്കും പഠനത്തിനുമായി പുറത്തു പോകുന്ന സമയത്താണ് ഇവർ വീടുകളിലെത്തുന്നത്. കാർഷിക മേഖലയിലുള്ളവരോ പ്രായാധിക്യമുള്ളവരോ ഉള്ള വീടുകളിലെ ആളുകൾ ഉച്ചമയക്കത്തിലാകുമ്പോഴാണ് വീടിനു ചുറ്റും സന്ദർശിക്കുന്നത്. വീട്ടുമുറ്റത്തും മറ്റും അടച്ചുറപ്പില്ലാതെ സൂക്ഷിക്കുന്ന പാത്രങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ഇവർ തന്ത്രപൂർവം ചാക്കിലാക്കുകയാണ് രീതി. കുട്ടികളോ വയോധികരോ തനിച്ചുള്ള വീടുകളിൽ അക്രമ സ്വഭാവവും ഇവർ കാണിക്കുന്നുണ്ട്.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു. കൂത്താട്ടുകുളത്തു നിന്ന് വിറകു ശേഖരിക്കാനെത്തിയതാണെന്നും മറ്റും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറഞ്ഞത്.

District News

തകര്‍ച്ചയിലായ പേട്ട പാലം എംഎല്‍എ സന്ദര്‍ശിച്ചു

മൂവാറ്റുപുഴ : തകര്‍ച്ചയിലായ നഗരത്തിലെ പേട്ട പാലം മാത്യു കുഴല്‍നാടന്‍ എംഎല്‍എ സന്ദര്‍ശിച്ചു. പാലത്തിന്‍റെ നിലവിലെ സ്ഥിതി മനസിലാക്കിയ എംഎല്‍എ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തോട് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് തുടര്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ സ്ഥലം സന്ദര്‍ശിച്ച് പാലത്തിന്‍റെ നിലവിലെ അവസ്ഥ വിലയിരുത്തും. റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കും.

പാലവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ഇതിനു ശേഷം സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. പാലത്തിന്‍റെ കോണ്‍ക്രീറ്റ് ബീമുകള്‍ അപകട ഭീഷണിയിലാണെന്ന് കാണിച്ച് ദീപികയില്‍ കഴിഞ്ഞ ഞായറാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂവാറ്റുപുഴ പുനലൂര്‍ ഹൈവേയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിനടിയിലൂടെയാണ് കാവുംപടി പേട്ട റോഡ് കടന്നുപോകുന്നത്. താഴെയുള്ള റോഡിലൂടെയും മുകളിലെ ഹൈവേയിലൂടെയും ദിനംപ്രതി ആയിരക്കണക്കിന് പേരാണ് യാത്ര ചെയ്യുന്നത്. ആരക്കുഴ റോഡിനെയും ഇതുവഴിയാണ് ബന്ധിപ്പിക്കുന്നത്. ഇരുവശങ്ങളിലും കരിങ്കല്‍ ഭിത്തികള്‍ നിര്‍മിച്ചാണ് പാലം ബന്ധിപ്പിച്ചിരിക്കുന്നത്. പേട്ട ഭാഗത്തേക്കുള്ള പ്രധാന റോഡാണ് പാലത്തിന്‍റെ താഴെയുള്ളത്. നിരവധി വീടുകളും മറ്റു സ്ഥാപനങ്ങളും ഇവിടെയുണ്ട്.

 

District News

ഇരമല്ലൂർ പബ്ലിക് ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലിയുടെയും ഓണം വരാഘോഷത്തിന്‍റെയും സമാപനസമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ പി.എം ഷിഹാബ് അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അബു കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. ഓണഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ അംഗം കെ.യു. ഷെമീർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി. സജീവ്, കോതമംഗലം താലൂക്ക് പ്രസിഡന്‍റ് കെ.ഒ. കുര്യാക്കോസ് തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കൈകൊട്ടിക്കളി അരങ്ങേറി.

District News

അങ്ങാടിപ്പുറത്ത് റെയില്‍വേ നടപ്പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

അങ്ങാടിപ്പുറം: പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് പ്രധാനമായും ആശ്രയിക്കുന്ന നടപ്പാലം നിര്‍മാണം അന്തിമഘട്ടത്തില്‍. എഫ്‌സിഐ റോഡില്‍നിന്ന് നേരിട്ട് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാവുന്ന രീതിയിലുള്ള പുതിയ നടപ്പാലം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്നോ ദീര്‍ഘദൂരം ചുറ്റിക്കറങ്ങിയോ ആണ് യാത്രക്കാര്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നത്.

ഇതു പ്രത്യേകിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. പുതിയ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ എഫ്‌സിഐ റോഡില്‍നിന്ന് സുരക്ഷിതമായും എളുപ്പത്തിലും യാത്രക്കാര്‍ക്ക് ടിക്കറ്റ് കൗണ്ടറിലേക്കും പ്ലാറ്റ്ഫോമുകളിലേക്കും പ്രവേശിക്കാനാകും.

മേല്‍പാലത്തിന്‍റെ പ്രധാന ഇരുമ്പ് തൂണുകളുടെയും സ്ലാബുകളുടെയും ഉറപ്പിക്കല്‍ , സ്റ്റെപ്പുകളിലുള്ള കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ എന്നീ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ അധികൃതര്‍.

District News

ഓണാഘോഷവും ഡയാലിസിസ് കൂപ്പൺ വിതരണവും

കോതമംഗലം: കോതമംഗലം വൈഎംസിഎ ഓണാഘോഷവും ഡയാലിസിസ്‌ കൂപ്പണുകളുടെ വിതരണവും പുതിയ അംഗങ്ങളുടെ അംഗത്വ വിതരണവും വനിതാ ഫോറം സ്ഥാനാരോഹണവും നടത്തി. വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്‍റ് ടോമി ചെറുകാട്ട് അധ്യക്ഷത വഹിച്ചു. പ്രഫ. ബി. ഗീത ഉദ്ഘാടനം ചെയ്തു.

പുതിയ അംഗങ്ങളുടെ അംഗത്വ വിതരണവും വനിതാഫോറത്തിന്‍റെ സ്ഥാനാരോഹണവും സബ് റീജണൽ മുൻ ചെയർമാൻ എം.എസ്. എൽദോസ് നിർവഹിച്ചു. വനിതാ ഫോറം പ്രസിഡന്‍റ് ലിസി ചെറുകാട്ട്, വൈസ് പ്രസിഡന്‍റ് ഡെയ്‌സി റോയി, സെക്രട്ടറി മിനി മാമച്ചൻ, ജോയിന്‍റ് സെകട്ടറി ഡോ. ജിബി ജോജി, ട്രഷറർ പ്രഫ. ലീനാ തോമസ് എന്നിവർ ചുമതലയേറ്റു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി സർവീസ് കൺവീനർ കെ.വി.ജോളി ഡയാലിസിസ് കൂപ്പണുകളുടെ വിതരണം നടത്തി. കലാകായിക മത്സരങ്ങളും ഓണസദ്യയും നടത്തി.

 മൂവാറ്റുപുഴ : താലൂക്ക് ലൈബ്രേറിയന്‍സ് യൂണിയന്‍റെ ഓണാഘോഷം മൂവാറ്റുപുഴ എസ്എന്‍ഡിപി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവും എഴുത്തുകാരനുമായ ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് സിന്ധു ശശി അധ്യക്ഷത വഹിച്ചു. സാഹിത്യകാരിയും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ബിജിലി പ്രബില്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ 25 വര്‍ഷത്തിലധികമായി സേവനമനുഷ്ഠിച്ചു വരുന്ന താലൂക്കിലെ ലൈബ്രേറിയന്മാര്‍ക്ക് ഓണപ്പുടവ നല്‍കി ആദരിച്ചു. 

District News

കോഴിഫാമിലെ മരണം; ഒന്നാം പ്രതി അറസ്റ്റില്‍

മേലാറ്റൂര്‍: ആക്കപറമ്പില്‍ കോഴിഫാമില്‍ അനധികൃതമായി സ്ഥാപിച്ച ഇലക‌്ട്രിക് വേലിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേസില്‍ ഒന്നാംപ്രതിയായ ആള്‍ അറസ്റ്റില്‍. നെന്മിനി പര്യാടം സ്വദേശി നിരവില്‍ സമീര്‍ (45) ആണ് അറസ്റ്റിലായത്. കേസില്‍ ഫാമിലെ തൊഴിലാളിയായ സിറാജുദീനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് സിഐ സി.കെ. നാസര്‍ , എസ്ഐ ഷാജിമോന്‍, എഎസ് ഐ ഫക്രുദ്ദീന്‍ അലി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

District News

കാടിനെ തൊട്ടറിഞ്ഞ് ആടിയും പാടിയും ആഘോഷമാക്കി എസ്പിസി സംഘം

എടക്കര: പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതിയെക്കുറിച്ച് പഠിക്കാനും മുണ്ടേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ സ്റ്റുഡന്‍റ് പൊലിസ് കാഡറ്റുകൾക്കായി (എസ്പിസി) നേച്ചർ ക്യാന്പ് സംഘടിപ്പിച്ചു. കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍റെ നേതൃത്വത്തിലാണ് നേച്ചർ ക്യാന്പ് സംഘടിപ്പിച്ചത്.

കാടിന്‍റെ സൗന്ദര്യം ആസ്വദിച്ചും ആടിയും പാടിയും കുട്ടികൾ ക്യാന്പ് അവിസ്മരണീയമാക്കി. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ കെ. അബ്ദുൾ നാസർ, സ്കൂൾ എസ്എംസി ചെയർമാൻ സമീർ മണ്ണെത്ത്, കമ്യൂണിറ്റി പൊലിസ് ഓഫിസർമാരായ ശാന്തികൃഷ്ണ, രാഗേഷ്, അധ്യാപകരായ തെസ്നി, ആര്യ, അഖിൽ, എം. റഹ്‌മാബി, ബേബി, നൂർജഹാൻ, ശശി, ഷിറിൽ, ജൽസീന, ഗാർഡിയൻ എസ്പിസി പ്രസിഡന്‍റ് മോഹനൻ, സെക്രട്ടറി മുബഷിറ, രക്ഷിതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പടുക്ക ഫോറസ്റ്റ് ഓഫിസിൽ എത്തിയ കാഡറ്റുകളെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സജി ജോണ്‍, ഫോറസ്റ്റ് ഓഫീസർ കെ. മുഹമ്മദ് അലി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.പി. സൗപർണിക തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫിസ് പരിസരം ശുചീകരിച്ചു. ഉച്ചക്കുളം, മുണ്ടക്കടവ് ഉന്നതികൾ സന്ദർശിച്ച കുട്ടികളുമായി ഫോറസ്റ്റ് ഓഫി്സർ സജി ജോണ്‍ സംവദിച്ചു. കാടിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്യാന്പിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി. തുടർന്ന്്് നെടുങ്കയം വന്യജീവി സങ്കേതത്തിന്‍റെ കാനനഭംഗിയും ആസ്വദിച്ച ശേഷമാണ് കാഡറ്റുകൾ മടങ്ങിയത്.

District News

മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിൽ

കോതമംഗലം: മിനി സിവില്‍ സ്റ്റേഷനിലെ നമ്പര്‍വണ്‍ ലിഫ്റ്റ് തകരാറിലായി. ആറു നിലകളിലായി 20 ഓളം സര്‍ക്കാര്‍ ഓഫിസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ ആറു നിലകളിലെ ഓഫീസുകളിൽ വിവിധ ആവശ്യത്തിന് എത്തുന്നവരാണ് ഇതോടെ ബുദ്ധിമുട്ടിലായി.
മൂന്ന് ലിഫ്റ്റുകളില്‍ മധ്യഭാഗത്തുള്ള പ്രധാന ലിഫ്റ്റാണ് ഒരാഴ്ചയിലേറെയായി പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. കേടായ ലിഫ്റ്റിന് മുമ്പില്‍ ബെഞ്ച് കുറുകെയിട്ട് മുന്നറിയിപ്പ് നല്‍കി. മുമ്പും ഇവിടെ പലതവണ ലിഫ്റ്റ് തകരാറിലായിട്ടുണ്ട്.

District News

മാഗസിൻ മത്സരത്തിൽ പീസ് പബ്ലിക് സ്കൂളിന് ഒന്നാം സ്ഥാനം

പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജൺ നടത്തിയ സ്കൂൾ മാഗസിൻ മത്സരത്തിൽ കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. സ്കൂളിന്‍റെ "റെയ്സ 26' എന്ന മാഗസിനാണ് മികച്ച മാഗസിനായി തെരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ സെന്‍റ് ജോസഫ്സ് സ്കൂൾ പുത്തനങ്ങാടിയുടെ "അനന്ത - ബിയോണ്ട് ബൗണ്ടറീസ്’ എന്ന മാഗസിൻ രണ്ടാം സ്ഥാനവും ഡോ. എൻ.കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂൾ വളാഞ്ചേരിയുടെ "ദൃഷ്ടി’ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 12 മാഗസിനുകളാണ് ഫൈനൽ റൗണ്ടിൽ തെരഞെടുത്തത്.

മികച്ച കവർ ഡിസൈൻ, ഉള്ളടക്ക മികവ്, ക്രിയാത്മക അവതരണം, ഭാഷാപരമായ മേൻമ എന്നിവ പരിഗണിച്ചാണ് വിധിനിർണയം നടത്തിയതെന്ന് വിധികർത്താക്കളായ ഡോ. പി.കെ. ബാബു, ഡോ. കെ.കെ. കുഞ്ഞിമുഹമ്മദ് എന്നിവരടങ്ങിയ ജൂറി അഭിപ്രായപ്പെട്ടു.
സമ്മാനാർഹമായ മാഗസിനുകൾക്ക് സഹോദയ പ്രശംസാപത്രവും ശിലാഫലകവും യഥാക്രമം 10,000, 8,000, 6,000 രൂപ കാഷ് അവാർഡുകളും സമ്മാനിക്കും.

ഒന്നാം സമ്മാനം നേടിയ മാഗസിൻ സംസ്ഥാന സിബിഎസ്ഇ മാഗസിൻ മത്സരത്തിനായി സമർപ്പിക്കും. സഹോദയ പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ് എം. അബ്ദുൾനാസർ വിജയികളെ പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി എം. ജൗഹർ, ഭാരവാഹികളായ ജോബിൻ സെബാസ്റ്റ്യൻ, പി. ഹരിദാസ്, നിർമല ചന്ദ്രൻ, ഫാ. നന്നം പ്രേംകുമാർ, ഡോ. ശിബിലി സികെഎം, പി. നിസാർഖാൻ, സി.കെ. ഹൗസത്ത്, ഐ.വി. രതി എന്നിവർ പങ്കെടുത്തു.

District News

നെടുമ്പാറ ചിറയിൽ ഓണം ഫെസ്റ്റ്

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നെടുമ്പാറ റസിഡന്‍റ്സ് അസോസിയേഷൻ, യെസ് ബോയ്സ് ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് നടത്തി. നെടുമ്പാറ ചിറ ടൂറിസം സെന്‍ററിൽ നടത്തിയ ഫെസ്റ്റിൽ വഞ്ചി തുഴച്ചിൽ മത്സരമായിരുന്നു പ്രധാന ആകർഷണം.
മത്സരം മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് അരീക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.ഡി. ബാബു, മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജി സെൽവരാജ്, തുടങ്ങിയവർ പ്രസംഗിച്ചു.

കരിപ്പാശേരി റസിഡന്‍റ്സ് അസോ. ഓണാഘോഷം

നെടുമ്പാശേരി : കരിപ്പാശേരി റസിഡന്‍റ്സ് അസോസിയേഷൻ ഓണാഘോഷം ഓണോത്സവ് 2കെ26 പാറക്കടവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആശാ രഘുനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് ബാബു കാവലിപ്പാടൻ അധ്യക്ഷനായിരുന്നു. പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഇ. എസ്. നാരായണൻ, വാർഡ്‌ മെമ്പർ മിനി ആന്‍റു, കരിപ്പാശേരി പള്ളി വികാരി ഫാ. ബിനിഷ് പൂണോളി, അസോസിയേഷൻ രക്ഷാധികാരി അഡ്വ. കെ.വി. ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു. വിവിധ കലാ - കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പാറക്കടവ് പഞ്ചായത്തിലെ മികച്ച നെൽ കർഷകനുള്ള അവാർഡ് നേടിയ ബി. ടി. ചാക്കോയെ ആദരിച്ചു.

കുടുംബസംഗമവും ഓണാഘോഷവും

നെടുമ്പാശേരി : തിരുവിലാകുന്ന് നോർത്ത് റസിഡന്‍റ്സ് അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും ഓണാഘോഷവും അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് സി.ആർ. ബിജു അധ്യക്ഷത വഹിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി ജോർജ് മുഖ്യാതിഥിയായിരുന്നു.

കൈകൊട്ടിക്കളി മത്സരം

പറവൂർ: ചിറ്റാറ്റുകര എസ്എൻഡിപി ശാഖ കുമാരനാശാൻ സ്മാരക ഗുരുദേവ പ്രാർഥന കുടുംബയൂണിറ്റിന്‍റെ നേതൃത്വത്തിൽ നടന്ന അഖില കേരള കൈകൊട്ടിക്കളി മത്സരത്തിന്‍റെ ഉദ്ഘാടനം സിനിമ - സീരിയൽ താരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം പറവൂർ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ സി.എൻ. രാധാകൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് കൺവീനർ വി.വി. വിനോദ് അധ്യക്ഷനായി.

ഓണനിലാവ്

ആലുവ: പെരുമ്പിള്ളി എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വാർഷികാഘോഷം ഓണനിലാവ് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി ട്രസ്റ്റ് നൽകുന്ന സേവനരത്ന പുരസ്കാരം ആതുരശുശ്രുഷാ രംഗത്ത് സേവനം നടത്തുന്ന ഡോ. സി.എം. ഹൈദരാലിക്ക് അൻവർ സാദത്ത് നൽകി. പെരുമ്പിള്ളി ട്രസ്റ്റ് പ്രസിഡന്‍റ് രഞ്ജിത്ത് രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തക സ്മിത ഹരിദാസ്, പെരുമ്പിള്ളി ട്രസ്റ്റ് സെക്രട്ടറി കെ.ദിലീപ് കുമാർ, ട്രഷറർ എസ്.രാധാകൃഷ്ണൻ, ട്രസ്റ്റ് രക്ഷാധികാരികളായ രവീന്ദ്രനാഥൻ നായർ, വിലാസിനിയമ്മ, സജീഷ് ആയില്യം എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.

ഓണക്കോടി വിതരണം

ആലുവ: നന്മ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ചുണങ്ങംവേലി ബ്ലൈൻഡ് ഹോമിൽ ഓണക്കോടി വിതരണവും ഓണസദ്യയും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം നാദിർഷ ഉദ്ഘാടനം ചെയ്തു. നന്മ ട്രസ്റ്റ് ചെയർമാൻ കെ.എം. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വർക്കിംഗ് പ്രസിഡന്‍റ് നസീർ കൊടികുത്തുമല, സെക്രട്ടറി ഷംല നസീർ, എ.എ. മാഹിൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

നഗരസഭയുടെ ആദ്യ ടർഫിന്‍റെ അറ്റകുറ്റപ്പണി തുടങ്ങി

ഫോർട്ടുകൊച്ചി: അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചുപൂട്ടി ഒന്നരമാസം പിന്നിട്ടിട്ടും ജോലികള്‍ ആരംഭിക്കാതിരുന്നതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരസഭയുടെ ആദ്യത്തെ ടര്‍ഫിന്‍റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് ടര്‍ഫിന്‍റെ പണികള്‍ ആരംഭിച്ചത്. പണികള്‍ വൈകുന്നതിനെതിരെ യുവ വെളിച്ചം സാമൂഹ്യ സാംസ്കാരിക വേദിയും ഡിവൈഎഫ്ഐയും സമരം നടത്തിയിരുന്നു.ലഹരിയിലേക്ക് വഴി തെറ്റിപ്പോകുന്ന യുവ തലമുറയെ കായിക വിനോദത്തിലേക്ക് വഴി തിരിച്ച് വിടാനുള്ള പദ്ധതിയുടെ ഭാഗമായാണ്  കഴിഞ്ഞ നഗരസഭ ഭരണകാലത്ത് കൊച്ചി നഗരസഭയുടെ ആദ്യത്തെ ടര്‍ഫ് സ്ഥാപിച്ചത്.

കരുവേലിപ്പടിയില്‍  ടിപ്പ് ടോപ്പ് അസീസിന്‍റെ പേരിലാണ് ടര്‍ഫ് പ്രവര്‍ത്തനമാരംഭിച്ചത്. അടച്ചുപൂട്ടിയപ്പോള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തുറന്ന് നല്‍കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
ഒന്നര മാസം  പിന്നിട്ടിട്ടും യാതൊരു പണികളും ഇവിടെ നടന്നില്ല .ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.
ഇതിനിടെ അറ്റകുറ്റ പണികള്‍ക്ക് ശേഷം ടര്‍ഫ് സ്വകാര്യവത്കരിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

District News

ഓണം ക്യാംപ് സമാപിച്ചു

എടക്കര: നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്പിസി ത്രിദിന ഓണ ക്യാംപ് സമാപിച്ചു. എടക്കര സിഐ ഇ. ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് എം. സുല്‍ഫീക്കര്‍ അധ്യക്ഷത വഹിച്ചു.
കെ.വി. മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ രാജേഷ് കുമാര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

പ്രകൃതി സംരക്ഷണ പാഠം, ട്രക്കിംഗ് ക്യാംപ് , വേസ്റ്റ് മാനേജ്മെന്‍റ്്, ഫസ്റ്റ് എയ്ഡ് ക്ലാസുകള്‍, ഓണസദ്യ, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവ നടന്നു. മുതിര്‍ന്ന അധ്യാപിക കെ. മറിയ, എന്‍. സക്കീന, ടി.എം. മുഹമ്മദലി, കെ. ദിലീപ്, ആശ, ഡിഐ എം. സുകേഷ്, കമ്യൂണിറ്റി പൊലിസ് ഓഫിസര്‍മാരായ കെ.പി. മുസഫര്‍, ദിവ്യ രാജ്, കാഡറ്റുകളായ ദ്യുതി സുനീഷ്, മുന്‍ കാഡറ്റകളായ നന്ദന, ശ്രുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

District News

മുപ്പത്തടം-എടയാർ റോഡിലെ അനധികൃത പാർക്കിംഗ്‌: നോട്ടീസ് നൽകിത്തുടങ്ങി

ആലുവ: എടയാർ വ്യവസായ മേഖല റോഡുകളിലെ ചരക്ക് ലോറികളുടെ അനധികൃത പാർക്കിംഗ് നിരോധിച്ചു കൊണ്ടുള്ള നോട്ടീസ് പൊതുമരാമത്ത് വകുപ്പ് നൽകിത്തുടങ്ങി. കഴിഞ്ഞ ദിവസം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത യോഗ തീരുമാനപ്രകാരമാണ് നോട്ടീസ് നൽകുന്നത്.

തിരക്കേറിയ റോഡിന്‍റെ ഇരുവശങ്ങളിലും ഭീമൻ ചരക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും സാമൂഹികവിരുദ്ധ പ്രവർത്തന ങ്ങൾക്കും ഇടയാക്കുന്നതായ പരാതിയെ തുടർന്നാണ് നടപടി. റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങൾക്കും അടിയന്തരമായി നോട്ടീസ് നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

പാർക്കിംഗ് സൗകര്യം നൽകുന്നതിനായി റോഡ് കൈയേറിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. മുപ്പത്തടം ജംഗ്ഷൻ മുതൽ എടയാർ വ്യവസായ മേഖലയിലെ ബിനാനി പുരം വരെയാണ് റോഡ് കൈയേറി പാർക്കിംഗ് നടക്കുന്നത്. വാഹന പാർക്കിംഗിന്‍റെ മറവിൽ തെരുവുവിളക്കുകൾ നശിപ്പിച്ച് മയക്കുമരുന്ന് ഉപയോഗം, അനാശാസ്യ പ്രവർത്തനം എന്നിവയും നടക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചിരുന്നു. പൊലിസ് പെട്രോളിംഗ് രാത്രി കാലങ്ങളിൽ നടത്താനും തീരുമാനമായിട്ടുണ്ട്.

District News

ബസിൽ കുഴഞ്ഞുവീണ വയോധികന് രക്ഷകരായി ജീവനക്കാർ

നിലന്പൂർ: ബസിൽ കുഴഞ്ഞുവീണ വയോധികന് ബസ് ജീവനക്കാർ രക്ഷകരായി. അകന്പാടം - നിലന്പൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ മിനി ബസിലെ ജീവനക്കാരാണ് അവസരോചിത ഇടപെടലിലൂടെ വയോധികന് രക്ഷകരായത്. കുഴഞ്ഞ വീണയാളെ ബസിൽ ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.

നിലന്പൂർ - അകന്പാടം റൂട്ടിൽ ഓടുന്ന തസ്നി ബസിലെ ജീവനക്കാരാണ് വയോധികനായ യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ ബസ് നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇന്നലെ രാവിലെ 10.30 ് അകന്പാടത്തുനിന്ന് നിലന്പൂരിലേക്ക് വരികയായിരുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന അകന്പാടം സ്വദേശിയായ വയോധികൻ ചന്തക്കുന്നിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ഡ്രൈവർ ബസ് നേരേ ജില്ലാ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയലെത്തിച്ച യാത്രക്കാരന് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ജീവനക്കാർ മടങ്ങിയത്. ബസ് ജീവനക്കാരുടെ ഇടപെടലിനെ നാട് അഭിനന്ദിക്കുകയാണ്.

District News

ഇമ്മിണി ബല്യ ഓർമകൾ "60പ്ലസ്' ഓണാഘോഷം നടത്തി

ആലുവ: അറുപത് വയസിന് മുകളിലുള്ളവരുടെ ജനസംഖ്യാനുപാതം കൂടി വരുന്ന ഒരു കാലഘട്ടമാണെന്നും, ഇനി 10 വർഷം കൂടി കഴിഞ്ഞാൽ ഏകദേശം 50 ശതമാനം ആയിരിക്കും കേരളത്തിലെ ജനസംഖ്യയിൽ വയോജനങ്ങളുടെ പങ്കെന്നും മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ പറഞ്ഞു. മുപ്പത്തടം 18 -ാം വാർഡിൽ ഇമ്മിണി ബല്യ ഓർമകൾ 60 പ്ലസ് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ സലിം അധ്യക്ഷത വഹിച്ചു. കലാ കായിക പരിപാടികൾ, നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ, ഓണ സദ്യ തുടങ്ങിയവയും നടന്നു.

District News

പാലാരിവട്ടം സൗത്ത് ജനത റോഡ് റെസിഡന്‍റ്സ് അസോ. ഓണാഘോഷം

കൊച്ചി: പാലാരിവട്ടം സൗത്ത് ജനത റോഡ് റെസിഡന്‍റ്സ് അസോസിയേഷന്‍റെ കുടുംബ സംഗമവും ഓണാഘോഷവും പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ പാരിഷ് ഹാളില്‍ നടത്തി. കുടുംബ സംഗമം കൊച്ചി മേയര്‍ അഡ്വ. മിനി മോളും ഓണാഘോഷം കൗണ്‍സിലര്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസും ഉദ്ഘാടനം ചെയ്തു.

ഓണാഘോഷത്തോടനുബന്ധിച്ചു അംഗങ്ങളുടെ വിവിധ കലാപരിപാടികളും തിരുവാതിരയും അവതരിപ്പിച്ചു. പ്രസിഡന്‍റ് അഡ്വ. സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. ജേക്കബ് കുര്യന്‍ സ്വാഗതവും ട്രഷറര്‍ സഹസ്രനാമന്‍ നന്ദിയും പറഞ്ഞു.

District News

ഓണക്കൂട്ട് 2026

കൊച്ചി: കൊച്ചി കോർപറേഷൻ ഡിവിഷൻ 25ന്‍റെ ഓണാഘോഷ പരിപാടിയായ ഓണക്കൂട്ട് 2026 വടുതല പള്ളിക്കാവ് ടെമ്പിൾ ഓഡിറ്റോറിയത്തിൽ നടൻ ടിനി ടോം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ ലൂഡി ലൂയിസ്, മുൻ കൗൺസിലർമാരായ പി.എൻ. സീനുലാൽ , മിന്ന വിവേര, കെഎൽസിഎ പ്രസിഡന്‍റ് മേരി ജോർജ്, എൻഎസ്എസ് കരയോഗം ട്രസ്റ്റി സി.പങ്കജാക്ഷൻ, ജോമി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഓണക്കളികളും കലാപരിപാടികളും കൊച്ചി കലാക്ഷേത്രയുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.

District News

ഓണാഘോഷവും താക്കോൽ കൈമാറ്റവും

കൊച്ചി: പാലാരിവട്ടം കെസിയ ഹോബ്സ് സെന്‍ററും പള്ളിനട റസിഡന്‍റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. കെസിയ ഹോപ് സെന്‍ററിന്‍റെ ഹൗസ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച രണ്ടു വീടുകളുടെ താക്കോലുകൾ കെ. ബാബുവും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ സെക്രട്ടറി പി.ജെ. ബെന്നിയും ചേർന്ന് കൈമാറി. ‌

വീടുകളുടെ മുഴുവൻ നിർമണ സാമഗ്രഹികൾ നൽകിയത് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ ആണെന്ന് ഹൗസ് ചലഞ്ച് സ്ഥാപക സിസ്റ്റർ ലിസി ചക്കാലക്കൽ പറഞ്ഞു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് സി.വി. സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഗേളി റോബർട്ട്, ഡി.ജി. സുരേഷ്, തങ്കമണി വർഗീസ്, കെ.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

District News

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണമെന്ന്

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്‍റെ ഭരണ നടത്തിപ്പുകൾ ദീർഘനാളത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷം ദേവസ്വം ബോർഡിൽനിന്ന് ഭക്തജനങ്ങൾക്കായി വീണ്ടെടുത്ത ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ പ്രവർത്തനങ്ങളെ കേരള സന്ന്യാസി മാർഗദർശക മണ്ഡലം അഭിനന്ദിക്കുകയും ക്ഷേത്രം ട്രസ്റ്റി ഭാരവാഹികൾക്ക് മംഗളപത്രം സമർപ്പിക്കുകയും ചെയ്തു.

ക്ഷേത്ര ട്രസ്റ്റി ഭാരവാഹികളായ കൃഷ്ണകുമാര വർമരാജ, പ്രകാശ് രാജ, രാഗേഷ് രാജ എന്നിവരുടെ നേതൃത്വത്തിലാണ് സ്വാമിമാരെ മാല ചാർത്തി സ്വീകരിച്ചത്. കേരളത്തിൽ മാത്രമല്ല, ഭാരതത്തിലുടനീളം ഹൈന്ദവ സമൂഹം തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണമെന്നും സ്വാമിജിമാർ അഭിപ്രായപ്പെട്ടു.

സന്യാസി മാർഗദർശക മണ്ഡലത്തിന്‍റെ സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ധർമാനന്ദ സ്വാമികൾ, സ്വാമി ആത്മസ്വരൂപാനന്ദ മഹാരാജ്, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ തുടങ്ങിയ സന്യാസികളാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം സന്ദർശിച്ചത്.

Latest News

Corehub Up