പത്തനംതിട്ടയിൽ പി.സി. ജോർജ് സ്ഥാനാർഥിയാകുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് സ്ഥാനാർഥി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പട്ടികയിൽ ഇല്ല. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനെയാണ് ഇത്തവണ കളത്തിൽ ഇറക്കുന്നത്.
ഡൽഹിയിലെ അഞ്ചു സ്ഥാനാർഥികളിൽ നാലു പേരും പുതുമുഖങ്ങളാണ്. അന്തരിച്ച മുൻ മന്ത്രി സുഷമ സ്വരാജിന്റെ പുത്രി ബൻസൂരി സ്വരാജിനും സീറ്റ് നൽകിയിട്ടുണ്ട്. ന്യൂഡൽഹി മണ്ഡലത്തിൽനിന്നാണ് മത്സരിക്കുന്നത്.
മുൻ മന്ത്രി ഹർഷവർധനു പകരം ചാന്ദിനീ ചൗക്കിൽ പ്രവീണ്‍ ഖണ്ഡേവാലയാണ് സ്ഥാനാർഥി. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ സിറ്റിംഗ് മണ്ഡലമായ ഉത്തർപ്രദേശിലെ കൗസർഗഞ്ച് ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. മഥുരയിൽനിന്ന് ബോളിവുഡ് നടി ഹേമമാലിനി തന്നെയാണ് ജനവിധി തേടുന്നത്.
കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ കാസർഗോഡ്- എം.എൽ. അശ്വിനി, കണ്ണൂർ- സി. രഘുനാഥ്, വടകര- പ്രഫുൽ കൃഷ്ണ, കോഴിക്കോട്- എം.ടി. രമേശ്, മലപ്പുറം- ഡോ. അബ്ദുൾ സലാം, പൊന്നാനി- നിവേദിത സുബ്രഹ്മണ്യം, പാലക്കാട്- സി. കൃഷ്ണകുമാർ, തൃശൂർ- സുരേഷ് ഗോപി, ആലപ്പുഴ- ശോഭാ സുരേന്ദ്രൻ, പത്തനംതിട്ട- അനിൽ ആന്റണി, ആറ്റിങ്ങൽ- വി. മുരളീധരൻ, തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരൻ.