തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്ക പ്പെട്ടവരുടെ എണ്ണം 1,500 കടന്നു. ഇന്നലെ 1,569 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം നാൽപതിനായിരം കടന്നു. ആക്ടീവ് രോഗികളുടെ എണ്ണം പതിനാലായിരത്തിനു മുകളിലെത്തി. ഇന്നലെ പത്തു മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 139 ആയി.
സംസ്ഥാനത്ത് ഇതുവരെ 41,277 പേർക്കാണു രോഗം ബാധിച്ചത്. ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 14,094 പേർ. 26,996 പേർ രോഗമുക്തരായി. ഇന്നലെ 1,304 പേർ രോഗമുക്തരായി. 1,354 (86.29%) പേർക്കു സന്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഇവരിൽ തന്നെ 86 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 56 പേർ വിദേശത്തുനിന്നും 132 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 27 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. 1,55,025 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,738 സാന്പിളുകൾ പരിശോധിച്ചു.
ഇന്നലെ സ്ഥിരീകരിച്ച പത്തു കോവിഡ് മരണത്തിൽ ആറും തിരുവനന്തപുരം ജില്ലയിലാണ്. കടുങ്ങനല്ലൂർ സ്വദേശിനി ലക്ഷ്മി (74), വള്ളക്കടവ് സ്വദേശിനി നിർമല (65), വിതുര സ്വദേശിനി ഷേർളി (62), ലളിത (70), മാധവപുരം സ്വദേശി എം. സുരേന്ദ്രൻ (60), പൗണ്ട്കടവ് സ്വദേശി സ്റ്റാൻസിലാസ് (80), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്ദുപ്പ (82), എറണാകുളം നോർത്ത് പരവൂർ സ്വദേശി തങ്കപ്പൻ (70), തൃശൂർ അരിന്പൂർ സ്വദേശി ജോർജ് (65), എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം - 310, മലപ്പുറം - 198, പാലക്കാട് - 180, എറണാകുളം - 114, ആലപ്പുഴ - 113, കോട്ടയം - 101, കോഴിക്കോട് - 99, കണ്ണൂർ - 95, തൃശൂർ - 80, കൊല്ലം - 75, ഇടുക്കി - 58, വയനാട് - 57, കാസർഗോഡ് - 49, പത്തനംതിട്ട - 40.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.