തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന് ക്രൂരമർദനമേറ്റു. അവശ നിലയിലായ തടവുകാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനം തിട്ട സ്വദേശി ബിജുവിനാണ് മർദനമേറ്റത്.

ഇയാൾ പേരൂർക്കട മാനസികരോഗാശുപത്രിയിലെ ജീവനക്കാരനാണ്. സഹപ്രവർത്തകയെ ദേഹോപദ്രവം എല്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ജയിൽ ജീവനക്കാരാണോ തടവുകാരാണോ ഇയാളെ മർദിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 13നാണ് ഇയാളെ പൂജപ്പുര ജില്ലാ ജയിലിലേക്കു കോടതി റിമാൻഡ് ചെയ്തത്.


കഴിഞ്ഞ ദിവസം ജയിൽ വളപ്പിലെ ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ജയിൽ അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരെ അറിയിച്ചത്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.

അതേസമയം ഇതു സംബന്ധിച്ച് ജയിൽ അധികൃതർ പോലീസിൽ രേഖാമൂലം ഇന്നലെ വൈകുന്നേരം വരെ പരാതി നൽകിയിട്ടില്ല. സംസാരിക്കാൻ കഴിയുന്ന ആരോഗ്യസ്ഥിതി തിരികെ ലഭിച്ചാൽ മാത്രമേ ഇയാളിൽനിന്നും കൂടുതൽ വിവരങ്ങൾ പുറത്തു വരികയുള്ളൂ.