സർക്കാരിനു കൈയടി; സഹ. ബാങ്കുകൾക്കു കരണത്തടി
Monday, March 20, 2023 4:22 AM IST
കൊച്ചി: വായ്പാ കുടിശികകൾക്ക് പലിശയിളവും സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും പ്രഖ്യാപിച്ച് സർക്കാർ കൈയടി നേടുന്പോൾ വെട്ടിലാകുന്നതു സഹകരണബാങ്കുകൾ.

കുടിശികയായ വായ്പകൾക്കു നൽകാൻ നിർദേശിച്ചിരിക്കുന്ന പലിശ ഇളവും സ്ഥിര നിക്ഷേപങ്ങൾക്കു നൽകുന്ന ഉയർന്ന പലിശയും സഹകരണ ബാങ്കുകൾക്കു കനത്ത പ്രഹരമാവുകയാണ്. ഇരു വിഭാഗത്തിലും സർക്കാർ വാക്കാലുള്ള നിർദേശം നല്കുന്നതല്ലാതെ ബാങ്കുകൾക്ക് ഒരു സഹായവും ചെയ്യുന്നില്ല. നിക്ഷേപകർക്ക് ഉയർന്ന പലിശ നൽകേണ്ടതും വായ്പക്കാർക്കു കുടിശികയുടെ കാലാവധി കണക്കനുസരിച്ച് പലിശ ഇളവു നൽകേണ്ടതും ബാങ്കുകൾ തന്നെ. ഈ രണ്ടു മേഖലകളിലുമുണ്ടാകുന്ന നഷ്ടം സ്വന്തമായി വഹിക്കണമെന്നതാണ് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്.

സഹകരണ സ്ഥാപനങ്ങളുടെ പേരിൽ യാതൊരു ചെലവുമില്ലാതെ നിക്ഷേപകരുടെയും വായ്പക്കാരുടെയും കൈയടി നേടുകയാണ് സർക്കാരെന്ന് സഹകാരികൾ ആരോപിക്കുന്നു. സാമ്പത്തിക വർഷാവസാനത്തോടെ കുടിശികത്തോത് കുറയ്ക്കാനും നിക്ഷേപം ഉയർത്താനും ബാങ്കുകൾ നെട്ടോട്ടത്തിലാണ്. ഈ സാഹചര്യം മുതലെടുത്താണു സർക്കാർ കുടിശിക നിവാരണ പദ്ധതിയും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ഒന്നു മുതൽ മാർച്ച് 31 വരെയാണു കാലാവധി നൽകിയിരിക്കുന്നത്. ജനുവരി 31 വരെയുള്ള കാലാവധിയിൽ കുടിശികയായ വായ്പകൾക്കാണ് ഇളവ്.

കുടിശികയായ കാലാവധിയും തുകയും കണക്കാക്കി പലിശയുടെ പകുതി ഈടാക്കി, കടം കണക്ക് അവസാനിപ്പിക്കാനും രജിസ്ട്രാർ നൽകിയ സർക്കുലറിൽ നിർദേശമുണ്ട്. പിഴപ്പലിശ പരിഗണിക്കാതെയുള്ള പലിശയ്ക്ക് 10 മുതൽ 50 ശതമാനം വരെയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതൽ 2022 സെപ്റ്റംബർ വരെയും പ്രളയത്തിന്‍റെയും കോവിഡിന്‍റെയും പശ്ചാത്തലത്തിൽ സഹകരണ വകുപ്പ് കുടിശിക വായ്പകൾക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും ഇളവ് നൽകുന്നത്.


ജപ്തി നടത്തി കടബാധ്യത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടും പതിനായിരക്കണക്കിന് അപേക്ഷകളാണു സഹകരണ വകുപ്പിലേക്ക് വിവിധ ബാങ്കുകൾ നൽകിയിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജപ്തിയും മറ്റു നടപടികളും കടുത്ത എതിർപ്പിനിടയാക്കുമെന്നതിനാൽ സർക്കാർ അതിനു പച്ചക്കൊടി കാട്ടുന്നില്ല. ബാങ്കുകളെ ഉൾപ്പെടുത്തി സഹകരണ വകുപ്പ് ജീവനക്കാരെ ഉപയോഗിച്ച് നയപരമായി പ്രശ്നം കൈകാര്യം ചെയ്യാനാണു സർക്കാർ നിർദേശം.

ഉയരുന്ന കുടിശിക ബാങ്കുകളുടെ ഗ്രേഡിനെ ബാധിച്ച് തരംതാഴ്ത്തപ്പെടാൻ സാധ്യതയുള്ളതിനാൽ ബാങ്കുകളും മനസില്ലാമനസോടെ കുടിശിക നിവാരണവുമായി സഹകരിക്കുകയാണ്. കുടിശിക നിവാരണ പദ്ധതി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ‌സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. സർക്കാർ ഇളവ് വാരിക്കോരി പ്രഖ്യാപിച്ചെങ്കിലും വായ്പക്കാർ കാര്യമായി ബാങ്കിലെത്തുന്നില്ലെന്നാണു സഹകാരികൾ അറിയിക്കുന്നത്. അതിനാൽ ഗണ്യമായ തോതിൽ പലിശ ഇളവ് നൽകി നഷ്ടം നേരിടുമ്പോഴും ബാങ്കിന്‍റെ ഗ്രേഡ് താഴാതെ പിടിച്ചുനിർത്താനോ ഉയർത്താനോ കഴിയുമോ എന്ന കടുത്ത ആശങ്കയും സഹകാരികൾക്കുണ്ട്.

നിക്ഷേപകരെ ആകർഷിക്കാൻ പലിശ ഉയർത്തിയിരിക്കുന്നതിനാൽ നിക്ഷേപം കൂടുതലായി ബാങ്കുകളിലെത്തുന്നുണ്ട്. വായ്പ കുടിശികത്തോത് കുറയാത്തതിനാൽ പുനർ വായ്പകൾ കാര്യമായി അനുവദിക്കാതെ നിക്ഷേപം ബാങ്കുകൾക്കു ബാധ്യതയുമാകുന്നുണ്ട്. ഈ നിക്ഷേപത്തിനും പ്രതിമാസം ഉയർന്ന പലിശ നൽകേണ്ട അവസ്ഥയിലാണു ബാങ്കുകൾ. സർക്കാർ പ്രഖ്യാപിച്ച കണക്കനുസരിച്ച് വായ്പക്കാർക്ക് ഇളവു നൽകുന്നതിലൂടെയുണ്ടാകുന്ന നഷ്ടം അതതു ബാങ്കുകൾക്ക് തിരികെ നൽകാൻ സർക്കാർ സംവിധാനമൊരുക്കണമെന്ന ആവശ്യമാണ് സഹകാരികൾ ഉന്നയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.