ട്രെയിനുകളുടെ വേഗം 110 കിലോമീറ്റാക്കി വർധിപ്പിക്കാൻ ആവശ്യമായ സാങ്കേതിക നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യവും ഉയർന്നു. ഇതിനായി വളവുകൾ നിവർത്തൽ, സിഗ്നൽ പരിഷ്കരിക്കണം തുടങ്ങിയ പ്രാഥമിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം.
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ട്രെയിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു. കായംകുളം, മാവേലിക്കര, ഹരിപ്പാട്, അടൂർ, പത്തനംതിട്ട മേഖലകളിലുള്ളവർക്ക് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കുന്നതു പ്രയോജനം ചെയ്യും. നേമം ടെർമിനൽ പൂർത്തിയാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
സ്റ്റേഷനുകളുടെ വികസനം അടക്കമുള്ള പ്രാദേശിക വിഷയങ്ങളും എംപിമാർ ഉന്നയിച്ചു. നടന്നു വരുന്ന പദ്ധതികൾ വേഗത്തിലാക്കാൻ നിർദേശം നൽകുമെന്നും മറ്റുള്ള ആവശ്യങ്ങൾ റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ജനറൽ മാനേജർ ആർ.എൻ. സിംഗ് മറുപടി നൽകി.
എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി, എ.എം. ആരിഫ്, തോമസ് ചാഴികാടൻ, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, രമ്യഹരിദാസ്, എ.എ. റഹീം എന്നിവർ പങ്കെടുത്തു. തമിഴ്നാട്ടിൽ നിന്നുള്ള എംപിമാരും തിരുവനന്തപുരത്തു നടന്ന യോഗത്തിനെത്തി.