കാലാവധി പൂർത്തിയാകാൻ എനിക്ക് അഞ്ചുമാസം മാത്രമേയുള്ളൂ. അതുകൊണ്ട് ചാൻസലറുടെ നടപടിയിൽ തുടർനിയമനടപടിക്കില്ല. പി.സി. ശശീന്ദ്രനു വിസിയുടെ ചുമതല നൽകിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ സിദ്ധാർഥന്റെ വീട്ടിൽ പോയിരുന്നു. അവർക്കു നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് വാർഡനെയും ഡീനെയും സസ്പെൻഡ് ചെയ്യാനുള്ള ഓർഡർ തയാറാക്കുമ്പോഴാണ് തന്നെ സസ്പെൻഡ് ചെയ്തത്.
അസിസ്റ്റന്റ് വാർഡനും ഡീനും ഹോസ്റ്റലിൽ പോകേണ്ടതായിരുന്നു. സർവകലാശാലയ്ക്ക് ഏഴു കോളജുണ്ട്, അവിടെ വാർഡൻമാരും. ഹോസ്റ്റലിൽ കൃത്യമായ നിയന്ത്രണം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർഥന്റെ മരണം ആത്മഹത്യയാണ്. ഡീനും വിദ്യാർഥികളും വാതിൽ ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്. ഹോസ്റ്റലിൽ കുഴപ്പം ഉണ്ടെന്നു നേരത്തേ അറിയില്ലായിരുന്നു.