സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നെത്തിയ സംഘമാണ് ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചത്. കയ്പമംഗലം പോലീസിലും പെരിഞ്ഞനം പഞ്ചായത്തിലും ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറി.
പെരിഞ്ഞനം സെന്ററിനു വടക്കുഭാഗത്തുള്ള സെയിൻ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. പ്രാഥമിക പരിശോധനകൾക്കു പിന്നാലെ ഹോട്ടൽ താത്കാലികമായി അടപ്പിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടത്താത്തതു വിവാദമായി കയ്പമംഗലം: ഇന്നലെ പുലർച്ചെ മരിച്ച നുസൈബയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്കു വിട്ടുകൊടുത്തത് വിവാദമായി. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതർ പോലീസിനു അറിയിപ്പു നൽകിയില്ലെന്നാണ് ഇതിനു മറുപടിയായി പറഞ്ഞത്.
ബന്ധുക്കൾ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയെങ്കിലും വിവാദമായതോടെ പോലീസ് വീട്ടിലെത്തി പോസ്റ്റ്മോർട്ടത്തിനായി വീണ്ടും മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പെരിഞ്ഞനം പൊന്മാനിക്കുളം പള്ളിയിൽ സംസ്കരിച്ചു.